സംസ്ഥാനത്തെ കുടുംബശ്രീ അയൽക്കൂട്ട വനിതകൾക്ക് 174 രൂപ വാർഷിക പ്രീമിയം നിരക്കിൽ ഇൻഷുറൻസ് പരിരക്ഷയുമായി ‘ജീവൻ ദീപം ഒരുമ’ പദ്ധതി. ഇതു വരെ 11,28,381 പേർ അംഗങ്ങളായതായി മന്ത്രി എം.ബി.രാജേഷ് അറിയിച്ചു. അയൽക്കൂട്ടങ്ങളിലെ ഏതെങ്കിലും ഒരംഗം സ്വാഭാവികമായോ അപകടം മൂലമോ മരിച്ചാൽ സാമ്പത്തിക സഹായം, അപകടത്തിൽ സ്ഥിരമായ അംഗവൈകല്യമെങ്കിൽ ഇൻഷുറൻസ് പരിരക്ഷ എന്നിവ ലഭിക്കും. അയൽക്കൂട്ട അംഗങ്ങൾ ലിങ്കേജ് വായ്പയെടുത്ത ശേഷം, ഒരംഗം മരിച്ചാൽ ആ വ്യക്തിയുടെ വായ്പാ ബാധ്യത ഇനി മറ്റ് അംഗങ്ങൾ ഏറ്റെടുക്കേണ്ട.
മരണമടഞ്ഞ ആൾക്ക് ലഭ്യമാകുന്ന ഇൻഷുറൻസ് തുകയിൽ നിന്ന് വായ്പാ തുക അയൽക്കൂട്ടത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്കു നൽകും.
ബാക്കി തുക മരണമടഞ്ഞ വ്യക്തിയുടെ അവകാശിക്കും ലഭിക്കും. കുടുംബശ്രീയും ലൈഫ് ഇൻഷുറൻസ് കോർപറേഷനും സംസ്ഥാന ഇൻഷുറൻസ് വകുപ്പും സംയുക്തമായാണു പദ്ധതി നടപ്പാക്കുന്നത്.
കുടുംബശ്രീയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിന് 1.39 ലക്ഷം സബ്സ്ക്രൈബേഴ്സ് ആയെന്നും 10 ലക്ഷമാക്കാനുള്ള യജ്ഞത്തിലാണെന്നും മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.
more recommended stories
-
സീസന് – 4 ജെ.എഫ്.കെ പ്രീമിയര്‍ ലീഗ് ജേഴ്സി പ്രകാശനം ചെയ്തു
മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം.
-
വീട്ടില്‍ പ്രസവിച്ച് 27കാരി; രക്ഷകരായി 108 ആംബുലന്‍സ് ജീവനക്കാര്‍
തൃശൂര്‍: വീട്ടില്‍ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി.
-
വര്‍ക്കലയില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ഡ്രൈവര്‍ ?ഗുരുതരാവസ്ഥയില്‍, നിരവധി പേര്‍ക്ക് പരിക്ക്
തിരുവനന്തപുരം: വര്‍ക്കലയില്‍ സ്വകാര്യബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ.
-
മന്ത്രി വിളിച്ച യോഗത്തില്‍ പ്രതിഷേധം, പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി ഉന്നയിച്ച് എംഎസ്എഫ് പ്രതിനിധി, അറസ്റ്റില്‍
തിരുവനന്തപുരം: മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പ്ലസ്.