എഐ ക്യാമറാ ഇടപാടുകൾക്ക് വ്യവസായ വകുപ്പിന്റെ അന്വേഷണത്തിൽ ക്ലീൻചിറ്റ് നൽകിയതോടെ ജൂൺ 5 മുതൽ പിഴ ഈടാക്കി തുടങ്ങാൻ തീരുമാനം. ദിവസവും രണ്ട് ലക്ഷം നിയമ ലംഘനങ്ങൾക്ക് പിഴ ഈടാക്കും. ഇതിനായി കൂടുതൽ ജീവനക്കാരെ കൺട്രോൾ റൂമുകളിൽ നിയോഗിക്കാൻ ഗതാഗത വകുപ്പ് കെൽട്രോണിനോട് ആവശ്യപ്പെട്ടു.
ഓരോ ദിവസവും കണ്ടെത്തുന്ന നിയമ ലംഘനങ്ങൾക്ക് ഏഴ് ദിവസത്തിനുള്ളിൽ നോട്ടിസ് അയക്കും. ദിവസവും രണ്ടര ലക്ഷത്തോളം നിയമ ലംഘനങ്ങൾ ഇപ്പോൾ ക്യാമറയിൽ പെടുന്നുണ്ട്. അതിനാൽ പിഴ ഈടാക്കാൻ തുടങ്ങിയാൽ ദിവസവും രണ്ട് ലക്ഷം പേർക്കെങ്കിലും പിഴ നോട്ടിസ് അയക്കേണ്ടി വരും. നിലവിൽ 146 ജീവനക്കാരെയാണ് നോട്ടിസ് അയക്കാൻ കെൽട്രോൺ നിയോഗിച്ചിരിക്കുന്നത്. എന്നാൽ ഇവർക്ക് പരമാവധി 25,000 നോട്ടിസ് മാത്രമേ ഒരു ദിവസം അയക്കാനാവൂ. അതിനാൽ 500 ജീവനക്കാരെയെങ്കിലും അധികമായി നിയമിക്കാൻ ഗതാഗത വകുപ്പ് ആവശ്യപ്പെട്ടു.
ജീവനക്കാർ അധികമാകുന്നതോടെ ചെലവും കൂടും. നോട്ടിസ് അയക്കാനുള്ള ചെലവും അനുവദിച്ചതിനാൽ കൂടുതലാകുമെന്ന് കെൽട്രോണിന് പരാതിയുണ്ട്. ഇക്കാര്യങ്ങളിലെല്ലാം അന്തിമധാരണാപത്രത്തിൽ വ്യക്ത വരുത്തും.
more recommended stories
-
പൊലീസിനെ കണ്ട് ഭയന്നു, പിടിയിലാകാതിരിക്കാന്‍ ഇറങ്ങിയോടി; കൊലക്കേസ് പ്രതി കിണറ്റില്‍ വീണു
തൃശ്ശൂര്‍: പോലീസിനെ കണ്ട് ഓടിയ പ്രതി.
-
രാജ്മോഹന്‍ ഉണ്ണിത്താന്-ബാലകൃഷ്ണന് പെരിയ പോര്; രണ്ടംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി
കാസര്‍കോട്: കെപിസിസി സെക്രട്ടറി ബാലകൃഷ്ണന് പെരിയയും.
-
ഇന്ന് 117പേര്‍ക്ക് ഡ്രൈവിംഗ് ടെസ്റ്റ് നടത്തിയെന്ന് മോട്ടോര്‍ വാഹന വകുപ്പ്, ടെസ്റ്റ് പാസായത് 52 പേര് മാത്രം
തിരുവനന്തപുരം:ഡ്രൈവിംഗ് പരിഷ്ക്കരണത്തിനെതിരായ സമരത്തിനിടെ ഇന്ന് നടത്തിയ ടെസ്റ്റുകളുടെ.
-
മാധ്യമപ്രവര്‍ത്തകനെ വെടിവെച്ച് കൊന്നു; അക്രമികളെ പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘം, ദാരുണ സംഭവം ഉത്തര്‍പ്രദേശില്‍
ദില്ലി: ഉത്തര്‍പ്രദേശിലെ ജോന്‍പൂരില്‍ മാധ്യമപ്രവര്‍ത്തകനെ വെടിവെച്ച്.