പോക്‌സോ കേസ്സിലെ പ്രതിയായ മദ്രസ്സ അധ്യാപകന് പത്ത് വര്‍ഷം തടവും അറുപതിനായിരം രൂപ പിഴയും

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ മദ്രസ്സ അധ്യാപകനായ ചെമ്മനാട് ദേളി സ്വദേശി ഉസ്മാന്‍ എം എയെ 10 വര്‍ഷം തടവും 60,000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കില്‍ 4 മാസം അധിക തടവും കോടതി ശിക്ഷ വിധിച്ചു. ഹോസ്ദുര്‍ഗ്ഗ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോര്‍ട്ട് ജഡ്ജ് സുരേഷ്‌കുമാര്‍ സി ആണ് ശിക്ഷ വിധിച്ചത്.

2022 മാര്‍ച്ച് മാസത്തില്‍ പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്സിലാണ് പ്രതിയെ ഇന്ത്യന്‍ ശിക്ഷ നിയമം 354(A)(1)(i) പ്രകാരം 3 വര്‍ഷം കഠിന തടവും, 30,000/ രൂപ പിഴയും, പിഴ അടച്ചില്ലെങ്കില്‍ 2 മാസം അധിക തടവും, പോക്‌സോ ആക്ട് 10 r/w 9(f) പ്രകാരം 7 വര്‍ഷം സാധാരണ തടവും 60,000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കില്‍ 2 മാസം അധിക തടവും വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി.

മേല്‍പറമ്പ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത് സിഐ ടി ഉത്തംദാസ്, എസ് ഐ വിജയന്‍ വികെ എന്നിവരുടെ നേതൃത്വത്തില്‍ ആണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസീക്യൂഷന് വേണ്ടി ഹോസ്ദുര്‍ഗ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ ഗംഗാധരന്‍. എ ഹാജരായി.

KCN

more recommended stories