മുൻ എസ്.എഫ്.ഐ നേതാവ് കെ. വിദ്യ ജോലിക്കായി വ്യാജരേഖ സമർപ്പിച്ച കേസില്‍ നിര്‍ണായക തെളിവായി ബയോഡാറ്റ. മഹാരാജാസ് കോളേജില്‍ പ്രവൃത്തിപരിചയമുണ്ടെന്ന് അവകാശപ്പെട്ട് വിദ്യ തയ്യാറാക്കിയ ബയോഡാറ്റ പുറത്തുവന്നു. അട്ടപ്പാടി ആര്‍ജിഎം കോളേജില്‍ വിദ്യ സമര്‍പ്പിച്ച ബയോഡാറ്റയിലാണ് പ്രവൃത്തിപരിചയം അവകാശപ്പെടുന്നത്.
മഹാരാജാസ് കോളേജില്‍ 20 മാസത്തെ പ്രവൃത്തിപരിചയമുണ്ടെന്നാണ് ബയോഡാറ്റയില്‍ അവകാശപ്പെടുന്നത്. വിദ്യതന്നെ സ്വയം സാക്ഷിപ്പെടുത്തിയ ബയോഡാറ്റയാണിത്. അന്വേഷണത്തിന്റെ ഭാഗമായി കോളേജിലെത്തിയ അഗളി പോലീസ് ബയോഡാറ്റ പിടിച്ചെടുത്തിട്ടുണ്ട്.
വിദ്യ സമര്‍പ്പിച്ച വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍ ഇതുവരെ പോലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് താനല്ലെന്ന് കേസെടുത്തതിന് പിന്നാലെ വിദ്യ അവകാശപ്പെട്ടിരുന്നു. അങ്ങനെയെങ്കില്‍ ബയോഡാറ്റയില്‍ എന്തിനാണ് പ്രവൃത്തിപരിചയം രേഖപ്പെടുത്തിയതെന്നും ചോദ്യമുയരും.
കേസെടുത്തതിന് പിന്നാലെ ഒളിവില്‍പോയ വിദ്യയെ ഇതുവരെ കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടില്ല.
more recommended stories
-
എസി യൂണിറ്റില്‍ തീപിടുത്തമെന്ന് സംശയം, എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി
ദില്ലി: ദില്ലിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനമായ.
-
പാലക്കാട് ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്; കഴുത്തില്‍ ഗുരുതരപരിക്ക്; പ്രതി അഗളി പൊലീസ് കസ്റ്റഡിയില്‍
പാലക്കാട്: പാലക്കാട് അട്ടപ്പാടിയില്‍ ഭാര്യക്ക് നേരെ.
-
നമ്പി രാജേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ ഇടപെടണം’; കേന്ദ്രത്തിന് കത്തയച്ച് മന്ത്രി
തിരുവനന്തപുരം: അന്തരിച്ച നമ്പി രാജേഷിന്റെ കുടുംബത്തിന് എയര്‍.
-
വീണ്ടും വിവാദ പ്രസംഗവുമായി മോദി; ‘ജനങ്ങളുടെ സമ്പത്ത് കോണ്‍ഗ്രസ്-എസ്പി സഖ്യം വോട്ട് ജിഹാദ് ആളുകള്‍ക്ക് നല്‍കും’
ദില്ലി: തെരഞ്ഞെടുപ്പിനിടെ കഴിഞ്ഞ മാസം രാജസ്ഥാനില്‍ നടത്തിയ.