തിരുവനന്തപുരം സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്നുകളുടെ കണക്കെടുപ്പ് പൊലീസിന്. ജീവന്‍രക്ഷാ മരുന്നു ലഭ്യതയെക്കുറിച്ചുള്ള വിവരങ്ങളാണു പൊലീസ് ബുധനാഴ്ച മുതല്‍ ആശുപത്രികളില്‍ നിന്നു ശേഖരിക്കുന്നത്.
മെഡിക്കല്‍ കോളജുകള്‍, ജില്ലാ, ജനറല്‍, താലൂക്ക് ആശുപത്രികള്‍, ഗവ. കമ്യൂണിറ്റി ഫാര്‍മസികള്‍ എന്നിവിടങ്ങളിലെ വിവരങ്ങള്‍ ഇന്നു രാവിലെ 10 നു മുന്‍പ് ഇമെയിലില്‍ അയയ്ക്കണമെന്നാണു സംസ്ഥാന സ്പെഷല്‍ ബ്രാഞ്ച് (എസ്എസ്ബി) ചൊവ്വാഴ്ച നല്കിയ നിര്‍ദേശം
മരുന്നു കണക്കെടുപ്പിന് ആരോഗ്യവകുപ്പില്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. നിലവിലുള്ള ജോലിഭാരത്തിനിടെ പുതിയ ജോലി കൂടി വന്നതിനെതിരെ പൊലീസുകാരുടെ വാട്സാപ് ഗ്രൂപ്പുകളില്‍ കമന്റുകള്‍ വ്യാപകമായി.
ആരോഗ്യ ജീവനക്കാര്‍ ചെയ്യേണ്ട കാര്യം പൊലീസിനെ എല്പിക്കുന്നതു വിചിത്രമാണെന്നും ചുരുങ്ങിയ ദിവസത്തിനുള്ളില്‍ മരുന്നു കണക്കെടുപ്പ് അസാധ്യമാണെന്നും പലരും പരാതിപ്പെടുന്നു.
more recommended stories
-
ഡോക്ടർ ഹസീന ഹനീഫിന്റെ സേവനം കാസർകോട് വിൻടച്ച് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ എല്ലാ ദിവസവും
കാസർകോട്: ഇന്ത്യയിലും വിദേശത്തുമായി 25 വർഷത്തോളം സേവന.
-
ചേര്‍ത്തലയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു
ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് ഭാര്യയെ ഭര്‍ത്താവ്.
-
അഴിമതിക്കെതിരെ പോരാടിയവര്‍ ഇപ്പോള്‍ അഴിമതിക്കേസില്‍ പ്രതി’: കെജ്രിവാളിനെതിരെ മോദി
ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി.
-
ഹജ്ജ് ക്ലാസ്സും യാത്രയയപ്പും നല്കി മുസ്ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി
മൊഗ്രാല്‍ പുത്തൂര്‍ : മൊഗ്രാല്‍ പഞ്ചായത്ത്.