ഷിംല ഹിമാചല്‍ പ്രദേശിനെ തകര്‍ത്തെറിഞ്ഞ മഴക്കെടുതിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി സുഖ്വിന്ദര് സിങ്. സംസ്ഥാനത്തിനു പ്രത്യേക പാക്കേജ് വേണമെന്നും സുഖ്വിന്ദര് സിങ് ആവശ്യപ്പെട്ടു. ഈ രണ്ട് ആവശ്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനു മുന്പില് നിരന്തരം ഉന്നയിച്ചുകൊണ്ടിരിക്കുകയാണെന്നും എന്നാല്‍ ഇത് കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ജി20 ഉച്ചകോടിക്കിടെ നടന്ന അത്താഴവിരുന്നില്‍ തന്റെ ആവശ്യം പ്രധാനമന്ത്രിയെ അറിയിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം ദുരന്തബാധിത പ്രദേശത്ത് എത്തിയ പ്രിയങ്ക ഗാന്ധിക്കു മുഖ്യമന്ത്രി നന്ദി പറയുകയും ചെയ്തു. ദുരന്തബാധിത മേഖലകളിലെ ജനങ്ങളെ കാണാന്‍ പ്രിയങ്ക സമയം കണ്ടെത്തിയെന്നും കൂടിക്കാഴ്ചയ്ക്കു പിന്നാലെ പ്രിയങ്കയുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പിയിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
കനത്ത മഴയും വെള്ളപ്പൊക്കവും ഹിമാചല്‍ പ്രദേശിനെ തകര്‍ത്തെറിഞ്ഞിരിക്കുകയാണ്. വലിയ നാശനഷ്ടങ്ങളാണു സംസ്ഥാനത്തു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
more recommended stories
-
ഡോക്ടർ ഹസീന ഹനീഫിന്റെ സേവനം കാസർകോട് വിൻടച്ച് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ എല്ലാ ദിവസവും
കാസർകോട്: ഇന്ത്യയിലും വിദേശത്തുമായി 25 വർഷത്തോളം സേവന.
-
ചേര്‍ത്തലയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു
ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് ഭാര്യയെ ഭര്‍ത്താവ്.
-
അഴിമതിക്കെതിരെ പോരാടിയവര്‍ ഇപ്പോള്‍ അഴിമതിക്കേസില്‍ പ്രതി’: കെജ്രിവാളിനെതിരെ മോദി
ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി.
-
ഹജ്ജ് ക്ലാസ്സും യാത്രയയപ്പും നല്കി മുസ്ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി
മൊഗ്രാല്‍ പുത്തൂര്‍ : മൊഗ്രാല്‍ പഞ്ചായത്ത്.