ന്യൂഡല്‍ഹി അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം 2024 ജനുവരി 22ന് ആയേക്കാമെന്ന് ക്ഷേത്രനിര്‍മാണ സമിതി അധ്യക്ഷന്‍ നൃപേന്ദ്ര മിശ്ര അറിയിച്ചു. ജനുവരി 20നും 24നും ഇടയ്ക്ക് മൂന്നുനില ക്ഷേത്രത്തിന്റെ താഴത്തെ നിലയുടെ നിര്‍മാണം പൂര്‍ത്തിയാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗകര്യത്തിനനുസരിച്ചായിരിക്കും ദിവസം തീരുമാനിക്കുക.
രാം ലല്ല വിഗ്രഹങ്ങളുടെ പ്രതിഷ്ഠയില്‍ (പ്രാണ ്രപതിഷ്ഠ) പ്രധാനമന്ത്രി പങ്കെടുക്കും. എല്ലാ വര്‍ഷവും രാമനവമി ദിനത്തില്‍ സൂര്യപ്രകാശം വിഗ്രഹങ്ങളില്‍ പതിക്കുന്ന സംവിധാനം ക്ഷേത്രഗോപുരത്തില്‍ സ്ഥാപിക്കും. ബെംഗളൂരുവില്‍ ഉപകരണത്തിന്റെ നിര്‍മാണത്തിന് ശാസ്ത്രജ്ഞര്‍ മേല്‍നോട്ടം വഹിക്കുന്നുണ്ട്. റൂര്‍ക്കിയിലെ സെന്‍ട്രല്‍ ബില്‍ഡിങ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടും പുണെയിലെ ഒരു ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് ഇതിനായി പ്രത്യേക കംപ്യൂട്ടര്‍ പ്രോഗ്രാം തയാറാക്കിയിട്ടുണ്ട്. ജനുവരി 14ന് മകരസംക്രാന്തി മുതല്‍ 10 ദിവസം പ്രതിഷ്ഠാദിന ചടങ്ങുകള്‍ ഉണ്ടാവും. 24ന് ക്ഷേത്രം വിശ്വാസികള്‍ക്കായി തുറന്നു കൊടുക്കുമെന്നാണു കരുതുന്നത്.
more recommended stories
-
ഡോക്ടർ ഹസീന ഹനീഫിന്റെ സേവനം കാസർകോട് വിൻടച്ച് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ എല്ലാ ദിവസവും
കാസർകോട്: ഇന്ത്യയിലും വിദേശത്തുമായി 25 വർഷത്തോളം സേവന.
-
ചേര്‍ത്തലയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു
ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് ഭാര്യയെ ഭര്‍ത്താവ്.
-
അഴിമതിക്കെതിരെ പോരാടിയവര്‍ ഇപ്പോള്‍ അഴിമതിക്കേസില്‍ പ്രതി’: കെജ്രിവാളിനെതിരെ മോദി
ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി.
-
ഹജ്ജ് ക്ലാസ്സും യാത്രയയപ്പും നല്കി മുസ്ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി
മൊഗ്രാല്‍ പുത്തൂര്‍ : മൊഗ്രാല്‍ പഞ്ചായത്ത്.