ചൈനയില്‍ സെഞ്ചുറി തികയ്ക്കാന്‍ ഇന്ത്യ

 

ഏഷ്യന്‍ ഗെയിംസ് ആര്‍ച്ചറി വനിതകളുടെ കോംപൗണ്ട് ഇനത്തില്‍ ഇന്ത്യക്ക് സ്വര്‍ണം. ജ്യോതി സുരേഖ വെണ്ണം, അതിഥി ഗോപീചന്ദ് സ്വാമി, പര്‍നീത് കൗര്‍ എന്നിവരടങ്ങിയ സഖ്യമാണ് ഇന്ത്യക്ക് ഇന്ന് സ്വര്‍ണം സമ്മാനിച്ചത്. വാശിയേറിയ ഫൈനലില്‍ ചൈനീസ് തായ്പേയിയെ കീഴടക്കിയാണ് ഇന്ത്യന്‍ വനിതകളുടെ സ്വര്‍ണ നേട്ടം. സ്‌കോര്‍ 230-229. ഇന്തോനേഷ്യയെ തോല്‍പ്പിച്ച ദക്ഷിണ കൊറിയക്കാണ് ഈ ഇനത്തില്‍ വെങ്കലം.

ആര്‍ച്ചറിയില്‍ അപ്രതീക്ഷിത സ്വര്‍ണം നേടിയെങ്കിലും ബാഡ്മിന്റണില്‍ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്ന പി വി സിന്ധു ക്വാര്‍ട്ടറില്‍ ചൈനീസ് താരം ഹേ ബിംഗാജിയാവോയോട് തോറ്റ് പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. നേരിട്ടുള്ള ഗെയിമുകളിലായിരുന്നു സിന്ധുവിന്റെ തോല്‍വി. സ്‌കോര്‍ 16-21, 12-21. ടോക്കിയോ ഒളിംപിക്‌സില്‍ ബിംഗാജിയാവോയെ തോല്‍പ്പിച്ചാണ് സിന്ധു വെങ്കലം നേടിയത്.

അര്‍ച്ചറി ടീമിന്റെ സ്വര്‍ണനേട്ടത്തോടെ ചൈനയിലെ ഇന്ത്യയുടെ മേഡല്‍ വേട്ട 82ലെത്തി. 2018ലെ ഏഷ്യന്‍ ഗെയിംസില്‍ 16 സ്വര്‍ണവും, 23 വെള്ളി യും 31 വെങ്കലവും അടക്കം 70 മെഡലുകള്‍ നേടിയതായിരുന്നു ഏഷ്യന്‍ ഗെയിംസില്‍ ഇതുവരെയുള്ള ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം. എന്നാല്‍ ഇത്തവണ 19 സ്വര്‍ണം 31 വെള്ളി 32 വെങ്കലം അടക്കമാണ് ഇന്ത്യ 82 മെഡലിലെത്തിയത്.

KCN

more recommended stories