നത്തിന് അനുമതി തേടി അഖില ഭാരത അയ്യപ്പ സേവാ സംഘം നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ശബരിമലയില്‍ അന്നദാനത്തിന് അനുമതി നിഷേധിച്ച ഹൈക്കോടതി ഉത്തരവില്‍ ഇടപെടാനില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് അനിരുദ്ധ ബോസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. സുപ്രീം കോടതി പരിഗണിക്കേണ്ട കേസ് അല്ലെന്നും ഹൈക്കോടതിയില്‍ തന്നെ തീര്‍പ്പാക്കേണ്ടതെന്നും കോടതി വിശദീകരിച്ചു. അയ്യപ്പ സേവ സംഘത്തിന്റെ രണ്ട് വിഭാഗങ്ങളാണ് ഹര്‍ജി നല്‍കിയത്. ആത്മീയ അധികാര പരിധി പ്രയോഗിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ജസ്റ്റിസ് ബോസ് പറഞ്ഞു. അഖില ഭാരത അയ്യപ്പാ സേവ സംഘത്തിനായി മുതിര്‍ന്ന അഭിഭാഷകന് വി.ചിദംബരേഷ്, അഭിഭാഷക ആനി മാത്യു എന്നിവര്‍ ഹാജരായി.
ശബരിമലയില്‍ അന്നദാനത്തിന് അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന് നല്കിയ അനുമതി ഹൈക്കോടതി ഡിവിഷന് ബെഞ്ച് റദ്ദാക്കിയതിനെതിരെയാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിരുന്നത്. കഴിഞ്ഞ ഏപ്രിലിലാണ് ഹൈക്കോടതി അന്നദാനം നടത്താന്‍ നല്കിയ അനുമതി റദ്ദാക്കിയത്. 2017 ല്‍ ഹൈക്കോടതി തന്നെ നല്കിയ അനുമതി റദ്ദാക്കി കൊണ്ടായിരുന്നു പുതിയ ഉത്തരവ് പുറത്തിറക്കിയത്. ഇതിനെതിരെയാണ് അഖില ഭാരത അയ്യപ്പ സേവാ സംഘം സുപ്രീം കോടതിയെ സമീപിച്ചത്.
ശബരിമലയിലും പമ്പയിലും അന്നദാനത്തിന് അനുമതി തേടി ശബരിമല അയ്യപ്പ സേവ സമാജം എന്ന സംഘടന നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഈ ഹര്‍ജിയെ എതിര്‍ത്ത തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, ദേവസ്വം ബോര്‍ഡ് നടത്തുന്ന അന്നദാനം നിലനില്‍ക്കെ പുതിയ സംഘടനക്ക് അനുമതി നല്കാന് പാടില്ലെന്ന് അറിയിച്ചു. മാത്രമല്ല ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ എത്തുന്ന ശബരിമലയില്‍ ഭക്ഷ്യസുരക്ഷയടക്കം വെല്ലുവിളിയാകുമെന്നും അതിനാല്‍ ദേവസ്വം ബോര്‍ഡ് നടത്തുന്ന അന്നദാനത്തില്‍ പങ്കാളികളാകുന്നതാണ് ഉചിതമെന്നും ഹൈക്കോടതി ഡിവിഷന് ബെഞ്ചിനെ അറിയിച്ചു. ഈ വാദം കണക്കിലെടുത്ത് ശബരിമല അയ്യപ്പ സേവ സമാജത്തിന്റെ ഹര്‍ജി തള്ളിയ ഹൈക്കോടതി, അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന് നേരത്തെ നല്കിയ അനുമതിയും റദ്ദാക്കുകയായിരുന്നു.
എന്നാല്‍ ഈ നടപടി തെറ്റാണെന്നും വര്‍ഷങ്ങളായി ഭക്തരരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് അഖില ഭാരത അയ്യപ്പ സേവാ സംഘമെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. അന്നദാനം മഹാദാനം എന്ന് ലക്ഷ്യമാണ് സംഘടനയുടേതെന്നും വിവിധ സംസ്ഥാനങ്ങളില്‍ അന്നദാനം നടത്തി വരാറുണ്ടെന്നും സംഘടന ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ പ്രവര്‍ത്തനത്തെ തീരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് തന്നെ പലകുറി അംഗീകരിച്ചിട്ടുള്ളതാണെന്നും ദേവസ്വം ബോര്‍ഡിന്റ ശബരിമലയിലെ നിരവധി പ്രവര്‍ത്തനങ്ങളില്‍ അയ്യപ്പ സേവാ സംഘം പങ്കാളികളാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തില്‍ അനുമതി തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ഈ ഹര്‍ജിയാണ് സുപ്രീം കോടതി ഇപ്പോള്‍ തള്ളിയിരിക്കുന്നത്.
more recommended stories
-
ഡോക്ടർ ഹസീന ഹനീഫിന്റെ സേവനം കാസർകോട് വിൻടച്ച് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ എല്ലാ ദിവസവും
കാസർകോട്: ഇന്ത്യയിലും വിദേശത്തുമായി 25 വർഷത്തോളം സേവന.
-
ചേര്‍ത്തലയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു
ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് ഭാര്യയെ ഭര്‍ത്താവ്.
-
അഴിമതിക്കെതിരെ പോരാടിയവര്‍ ഇപ്പോള്‍ അഴിമതിക്കേസില്‍ പ്രതി’: കെജ്രിവാളിനെതിരെ മോദി
ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി.
-
ഹജ്ജ് ക്ലാസ്സും യാത്രയയപ്പും നല്കി മുസ്ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി
മൊഗ്രാല്‍ പുത്തൂര്‍ : മൊഗ്രാല്‍ പഞ്ചായത്ത്.