ക്ഷേമ പെന്‍ഷന്‍ മുടങ്ങിയിട്ട് നാലു മാസം

 

സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ വിതരണത്തിന് നടപടി ഉടനുണ്ടാകുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു . പെന്‍ഷന്‍ വിതരണത്തിനുള്ള പണം ഉടന്‍ കണ്ടെത്തും. പതിനെട്ട് മാസം കുടിശിക വരുത്തിയവരാണ് നാല്മാസത്തെ കുടിശികയെ വിമര്‍ശിക്കുന്നതെന്നും കെഎന്‍ ബാലഗോപാല്‍ പറഞ്ഞു കേരളീയം ധൂര്‍ത്തല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.. ഭാവി കേരളത്തിനുള്ള നിക്ഷേപമാണ് കേരളീയം പരിപാടി കൊണ്ട് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേരളത്തിന്റെ തനത് ഉത്പന്നങ്ങളും വികസന നേട്ടങ്ങളേയും ലോകത്തിന് മുന്നില്‍ ബ്രാന്റ് ചെയ്യുന്നതിനുള്ള പരിപാടിയാണ് നടക്കുന്നതെന്നും ധനമന്ത്രി വിശദീകരിച്ചു. പ്രതിപക്ഷ അരോപണങ്ങളെ കെഎന്‍ ബാലഗോപാല്‍ തള്ളി

പങ്കാളിത്ത പെന്‍ഷന്‍പദ്ധതി പുനപരിശോധിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ പുതിയ സമിതി രൂപീകരിച്ചു. ധന,നിയമ മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഉള്‍പ്പെടുന്നതാണ് സമിതി.പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനപരിശോധിക്കാന്‍ നിലവില്‍ സമിതിയുണ്ട്. ഈ സമിതി നല്‍കിയ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ വിശദമായ പഠിക്കാനും കാലതാമസമില്ലാതെ തീരുമാനമെടുക്കാനുമാണ് രണ്ട് മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഉള്‍പ്പടുന്ന മറ്റൊരു സമിതിയെ മന്ത്രിസഭായോഗം തീരുമാനിച്ചത്. വിശദമായ പരിശോധന ആവശ്യമായ സാഹചര്യത്തിലാണ് പ്രത്യേക സമിതി രൂപീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. കേന്ദ്ര പെന്‍ഷന്‍ നിയമത്തിന് വിരുദ്ധമായി എങ്ങനെ പെന്‍ഷന്‍ പദ്ധതി നടപ്പാക്കുമെന്നതിലാണ് അന്തിമ തീരുമാനം എടുക്കാനുള്ളത്. 2013 ഏപ്രില്‍ ഒന്നിന് ശേഷം സേവനത്തില്‍ പ്രവേശിക്കുന്നവര്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഏര്‍പ്പെടുത്തിയത്. നെല്ല് സംഭരണത്തിനുള്ള നോഡല്‍ ഏജന്‍സിയായി സപ്ലൈകോ തുടരട്ടെയെന്നും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

KCN

more recommended stories