കച്ചവടം തകര്‍ന്നു, മകളുടെ പഠനത്തിന് കൊടുത്ത പണം റെജി തിരിച്ചുതന്നില്ല: കാരണങ്ങള്‍ അക്കമിട്ട് പറഞ്ഞ് പദ്മകുമാര്‍

 

പത്തനംതിട്ട: മകള്‍ക്ക് വിദേശത്ത് പഠനത്തിന് പണം വാങ്ങിയ റെജി വാക്കുപാലിക്കാത്തതാണ് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയതെന്ന് പ്രതി പദ്മകുമാര്‍. അടൂര്‍ കെഎപി ക്യാംപില്‍ ചോദ്യം ചെയ്യലിനിടെയാണ് വെളിപ്പെടുത്തല്‍. പ്ലസ് ടുവിന് കമ്പ്യൂട്ടര്‍ സയന്‍സ് പഠിച്ച മകള്‍ക്ക്, വിദേശത്ത് നഴ്സിംഗ് അഡ്മിഷന് സീറ്റി വാങ്ങി നല്‍കാന്‍ ഒഇടി പരീക്ഷ ജയിക്കാന്‍ സഹായിക്കാമെന്ന് ആറ് വയസുകാരിയുടെ അച്ഛന്‍ റെജി വാക്കുനല്‍കിയെന്നും പ്രതി പറയുന്നു. വാക്കുപാലിച്ചില്ലെന്നും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അഞ്ച് ലക്ഷം രൂപ റെജി തിരികെ നല്‍കിയില്ലെന്നും പദ്മകുമാര്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞു. തനിക്ക് മാത്രമാണ് കൃത്യത്തില്‍ പങ്കെന്നും ഭാര്യക്കും മകള്‍ക്കും പങ്കില്ലെന്നും പദ്മകുമാര്‍ പറഞ്ഞു.

കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ഒരു ക്വട്ടേഷന്‍ സംഘത്തിന്റെ സഹായവും ലഭിച്ചുവെന്നാണ് പൊലീസിന്റെ സംശയം. സംഘത്തിന് വേണ്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പദ്മകുമാര്‍ തന്റെ ഭാര്യയെ സമ്മര്‍ദ്ദത്തിലാക്കിയായിരുന്നു തട്ടിക്കൊണ്ടുപോകല്‍ നടത്തിയത്. വാട്‌സ് ആപ്പ് വഴിയായിരുന്നു ഫോണ്‍ വിളിയെല്ലാം. റോഡ് വീതി കൂട്ടുമ്പോള്‍ ബേക്കറി റോഡരികിലേക്ക് എത്തുമെന്ന് കരുതിയിരുന്നു. പക്ഷെ നല്ല കച്ചവടം നടന്നില്ല. സാമ്പത്തിക തകര്‍ച്ചയുണ്ടായപ്പോഴാണ് റെജിക്ക് പണം നല്‍കിയത്. ഈ പണം റെജി തിരികെ നല്‍കിയില്ലെന്നും പദ്മകുമാര്‍ പറഞ്ഞുവെന്ന് പൊലീസില്‍ നിന്ന് വിവരം ലഭിച്ചു.
റെജിയുടെ വീട്ടിലെത്തി പണം തിരികെ ചോദിച്ചിരുന്നു. പണം ലഭിക്കാതെ വന്നപ്പോഴാണ് പ്രതികാര നടപടിയായി തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തത്. ഇതിന് ഭാര്യ തയ്യാറാകാതെ വന്നപ്പോള്‍ വീടിന് ജപ്തി ഭീഷണിയുണ്ടെന്നും ആത്മഹത്യ ചെയ്യുമെന്നും പദ്മകുമാര്‍ ഭീഷണിപ്പെടുത്തി. പിന്നീട് തട്ടിക്കൊണ്ടുപോകലിന് സഹായിക്കാന്‍ ക്വട്ടേഷന്‍ സംഘത്തെ ചുമതലപ്പെടുത്തി. ഈ ക്വട്ടേഷന്‍ സംഘത്തെ കൂടി കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്.

KCN

more recommended stories