തൊടുപുഴ∙ കളമശേരിയിൽ യഹോവ സാക്ഷികളുടെ കൺവെൻഷനിടെ ഉണ്ടായ സ്ഫോടനത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി മരിച്ചു. തൊടുപുഴ വണ്ടമറ്റം സ്വദേശിയും റിട്ട.വില്ലേജ് ഓഫിസറുമായ ജോൺ (76) ആണ് മരിച്ചത്. രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ കളമശേരി സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി.
പെരുമ്പാവൂർ കുറുപ്പുംപടി ഇരിങ്ങോൾ വട്ടോളിപ്പടി പരേതനായ പുളിക്കൽ പൗലോസിന്റെ ഭാര്യ ലെയോണ (55), തൊടുപുഴ കാളിയാർ കുളത്തിങ്കൽ വീട്ടിൽ കുമാരി പുഷ്പൻ (53), മലയാറ്റൂർ കടവൻകുടി വീട്ടിൽ പ്രദീപന്റെ മകൻ പ്രവീൺ (24), പ്രവീണിന്റെ അമ്മ സാലി (റീന–45), സഹോദരി ലിബ്ന (12), ആലുവ മുട്ടം ജവാഹർ നഗർ ഗണപതിപ്ലാക്കൽ വീട്ടിൽ മോളി ജോയ് (61) എന്നിവരാണ് മരിച്ച മറ്റുള്ളവർ.
ഒക്ടോബർ 29ന് രാവിലെ ഒമ്പതരയോടെ കളമശേരിയിൽ യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിലാണു സ്ഫോടനമുണ്ടായത്. മൂന്നു പേർ അന്നു തന്നെ മരിച്ചിരുന്നു. 52 പേർക്കാണ് പരുക്കേറ്റത്. സംഭവം നടന്ന അന്നു തന്നെ പ്രതി ഡൊമിനിക് മാർട്ടിൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു. മുൻപ് ‘യഹോവയുടെ സാക്ഷികൾ’ക്കൊപ്പമായിരുന്നുവെന്നും അഭിപ്രായവ്യത്യാസങ്ങളെത്തുടർന്നു സ്ഫോടനം ആസൂത്രണം ചെയ്യുകയായിരുന്നെന്നാണ് ഇയാൾ അറിയിച്ചത്.
more recommended stories
-
യാത്ര ചുരുക്കി; മുഖ്യമന്ത്രി തിങ്കളാഴ്ച തിരിച്ചെത്തും
സിംഗപ്പൂര്‍ സന്ദര്‍ശനത്തിനായി ഈ മാസം ആറിന്.
-
അലയന്‍സ് എയര്‍ യാത്ര റദ്ദാക്കി; അഗത്തി വിമാനത്താവളത്തിനു പുറത്ത് കുടുങ്ങി 68 പേര്,
കണ്ണൂര്‍ന്മ ലക്ഷദ്വീപ് അഗത്തി വിമാനത്താവളത്തില്‍ കുടുങ്ങിയ.
-
സ്വര്‍ണവിലയില്‍ നേരിയ ഇടിവ്
തിരുവനന്തപുരം: സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. കഴിഞ്ഞ രണ്ട്.
-
അതിതീവ്ര മഴ: സംസ്ഥാനത്ത് ഇന്ന് 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വരും ദിവസങ്ങളില്‍ മഴ കനക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക്.