മുഖ്യമന്ത്രി പിണറായി വിജയനെതിരേ പ്രതിഷേധിക്കുന്ന യൂത്ത് കോണ്‍ഗ്രസ് കെ എസ് യു പ്രവര്‍ത്തകാരെ ഭീകരമായി മര്‍ദിക്കുന്ന പോലീസും സിപിഎം ഗുണ്ടകളും പ്രതിഷേധിക്കുന്ന ബി ജെ പിക്കാരോട് കരുതലോടെ പെരുമാറുന്നത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കുന്ന യൂത്ത് കോണ്‍ഗ്രസ്- കെ.എസ് യു പ്രവര്‍ത്തകരെ മൃഗീയമായി കൈകാര്യം ചെയ്യുന്ന പോലീസിന്റേയും ഗുണ്ടകളുടെയും വീര്യം പോരാത്തതു കൊണ്ടാണ് ഇന്നലെ മുഖ്യമന്ത്രിയുടെ അംഗരക്ഷകര്‍ പ്രവര്‍ത്തകരെ തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചത്.കായംകുളത്ത് ഭിന്നശേഷിക്കാരനെ ഡിവൈഎഫ്ഐക്കാര്‍ മര്‍ദ്ധിച്ച് അവശനാക്കിയത് നോക്കി നിന്ന പോലീസ് ,അയാളെ വലിച്ചിഴച്ച് കൊണ്ട് പോയത് നികൃഷ്ടമായ സംഭവമായിപ്പോയി. സമനില തെറ്റിയ രീതിയിലാണ് മുഖ്യമന്ത്രിയുടെ അംഗരക്ഷകര്‍ ആലപ്പുഴയില്‍ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്. ഇവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നു ചെന്നിത്തല ആവശ്യപ്പെട്ടു.
അടുത്ത കാലത്ത് ബി.ജെ.പി യുവജന വിഭാഗങ്ങള്‍ നടത്തിയ ഒരു പ്രതിഷേധ സമരത്തിന്റെ നേര്‍ക്കു പോലും പോലീസ് ലാത്തി വീശാത്തത് മുഖ്യമന്ത്രിയുടെ പ്രത്യക നിര്‍ദ്ദേശമുള്ളത് കൊണ്ടാണെന്ന് ചെന്നിത്തല പറഞ്ഞു. സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തര്‍ധാര ദിനംപ്രതി സജീവമായിക്കൊണ്ടിരിക്കുന്നതിന്റെ അനന്തരഫലങ്ങളാണിതൊക്കെ. അത് കൊണ്ടാണല്ലോ ബി ജെ പിയുടെ ഘടകക്ഷിയായ ജെ.ഡി.എസ്സിന്റെ മന്ത്രി കൃഷ്ണന് കുട്ടി ഇപ്പോഴും മന്ത്രിസഭയില്‍ തുടരാന്‍ പിണറായി അനുവദിച്ചിരിക്കുന്നത്. ഇതിന്റെ നന്ദി ദേവഗൗഡ പരസ്യമായിട്ടാണ് പിണറായിയെ അറിയിച്ചതെന്നും ചെന്നിത്തല പറഞ്ഞു
സമനില തെറ്റിയ പിണറായിയും പോലീസും ഗുണ്ടകളും എത്ര മര്‍ദിച്ചാലും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താമെന്ന് കരുതണ്ട. ഗവര്‍ണ്ണര്‍ക്കെതിരെ സ്വന്തം പാര്‍ട്ടിക്കാരെ പോലീസ് സംരക്ഷണയില്‍ കരിങ്കൊടി കാണിക്കാന്‍ പറഞ്ഞു വിടുകയും തനിക്കെതിരേയുള്ള പ്രതിഷേധങ്ങളെ അടിച്ചൊതുക്കുകയും ചെയ്യുന്ന പിണറായുടെ ഇരട്ടത്താപ്പ് ഒരിക്കലും അംഗീകരിക്കാള്‍ കഴിയില്ല.പ്രവര്‍ത്തകരെ എത്തിച്ചത് കെ പി സി സി സെക്രട്ടറി ജോബാണെന്ന് ആരോപിച്ച് ജോബിന്റെ വീടാക്രമിച്ച നടപടിയെ ചെന്നിത്തല ശക്തമായി അപലപിച്ചു. പിണറായി തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്. ഇത്തരം പ്രവണത മുളയിലെ നുള്ളിയിച്ചെങ്കില്‍ വലിയ വില നല്‍കേണ്ടി വരും.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ എങ്ങനെയും കൈകാര്യം ചെയ്ത് എന്നും സര്‍വ്വീസില്‍ തുടരാമെന്ന് പോലീസ് കരുതേണ്ടെന്നും ചെന്നിത്തല മുന്നറിയിപ്പ് നല്കി
more recommended stories
-
മഥുരയില്‍ തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങവെ ഭക്തര്‍ സഞ്ചരിച്ച ബസിന് തീപിടിച്ചു ഹരിയാനയില്‍ 8 പേര് വെന്തുമരിച്ചു
തങ്ങള്‍ വാടകയ്ക്ക് എടുത്ത ബസാണ് അപകത്തില്‍പ്പെട്ടതെന്നും.
-
വിദേശ സന്ദര്‍ശനത്തിനു ശേഷം മുഖ്യമന്ത്രി തിരിച്ചെത്തി; വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ എത്തിയത്സുരക്ഷാ ചുമതലയുള്ള പൊലീസുകാര്‍ മാത്രം
തിരുവനന്തപുരം, മുഖ്യമന്ത്രി പിണറായി വിജയന് വിദേശ സന്ദര്‍ശനത്തിനുശേഷം.
-
സ്കൂട്ടര്‍ യാത്രക്കാര്‍ വെള്ളത്തില്‍ കുടുങ്ങി: വീണ്ടും മുങ്ങി ചെര്‍ക്കള.
ചെര്‍ക്കള .ഇന്നലെ പെയ്ത മഴയില്‍ ചെളിവെള്ളം.
-
കേരള തീരത്ത് കടലാക്രമണത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത, കനത്ത മഴ; മത്സ്യതൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര.