അമോണിയ ചോര്‍ച്ചയുണ്ടായ കൊറോമണ്ഡല്‍ പ്ലാന്റ് വീണ്ടും തുറക്കുന്നു

ചെന്നൈ: ചെന്നൈ എണ്ണൂറിലെ അമോണിയ ചോര്‍ച്ചയുണ്ടായ കൊറോമണ്ഡല്‍ പ്ലാന്റ് വീണ്ടും തുറക്കുന്നു. വിദഗ്ധ സമിതി പരിശോധനയ്ക്ക് ശേഷം സംസ്ഥാന സര്‍ക്കാര്‍ പ്ലാന്റ് തുറക്കാന്‍ അനുമതി നല്‍കിയെന്നാണ് കമ്പനിയുടെ വാര്‍ത്താകുറിപ്പ്. വാതക ചോര്‍ച്ചയ്ക്ക് പിന്നാലെ ആശുപത്രിയില്‍ ആയ എല്ലാവരും വീട്ടിലേക്ക് മടങ്ങിയെന്നും മാനേജ്‌മെന്റ് വാര്‍ത്താക്കുറിപ്പില്‍ വിശദമാക്കുന്നു. പാതിരാത്രിയിലുണ്ടായ അമോണിയ ചോര്‍ച്ചയ്ക്ക് പിന്നാലെ 52ഓളം ആളുകളാണ് ആശുപത്രിയിലായത്.

ഫാക്ടറിയിലും പരിസരത്തും പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായാണ് കൊറമാണ്ഡല്‍ കമ്പനി വിശദമാക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഏഴംഗ സമിതി ഫാക്ടറി പരിശോധിച്ച് അമോണിയ ചോര്‍ച്ച സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയതായും മുരുഗപ്പ ഗ്രൂപ്പിന്റെ ഭാഗമായ വളം നിര്‍മ്മാണ കമ്പനി വിശദമാക്കുന്നത്. ഏഴംഗ സമിതി ഫാക്ടറിയുടെ എമര്‍ജന്‍സി നടപടികളെ അംഗീകരിച്ചതായും കമ്പനി വാര്‍ത്താക്കുറിപ്പില്‍ വിശദമാക്കുന്നു.

അമോണിയ ലീക്ക് വലിയ രീതിയില്‍ അപകടമുണ്ടാക്കുന്ന രീതിയിലെത്തും മുന്‍പ് തടയാന്‍ സാധിച്ചുവെന്നും അമോണിയ കൊണ്ടുപോകുന്ന പൈപ്പിലെ സുരക്ഷാ പരിശോധന പൂര്‍ത്തിയായെന്നും കൊറോമണ്ഡല്‍ കമ്പനി വിശദമാക്കി.അമോണിയ ചോര്‍ച്ചയ്ക്ക് പിന്നാലെ മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കൊറമാണ്ടല്‍ ഇന്റര്‍നാഷണല്‍ ലിമിറ്റഡ് അടച്ചിടുമെന്നായിരുന്നു തമിഴ്‌നാട് പരിസ്ഥിതി മന്ത്രി മെയ്യനാഥന്‍ ശിവ വിശദമാക്കിയിരുന്നത്.

KCN

more recommended stories