‘ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 40 സീറ്റെങ്കിലും നേടുമോയെന്ന് സംശയം’: മമത ബാനര്‍ജി

 

ദില്ലി : ഇന്ത്യ സഖ്യത്തിലെ തര്‍ക്കം രൂക്ഷമാകുന്നു. പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ് സിപിഎം ധാരണയുണ്ടാകുമെന്ന് വ്യക്തമായതോടെ മുഖ്യമന്ത്രി മമത ബാനര്‍ജി കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് രംഗത്തു വന്നു. വരുന്ന ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 40 സീറ്റെങ്കിലും നേടുമോയെന്ന് സംശയമാണെന്ന് മമത അഭിപ്രായപ്പെട്ടു. ബം?ഗാളില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പരാമര്‍ശം. രണ്ട് സീറ്റാണ് കോണ്‍?ഗ്രസിന് സംസ്ഥാനത്ത് നല്‍കാമെന്ന് പറഞ്ഞതെന്നും, അത് കോണ്‍?ഗ്രസ് അം?ഗീകരിച്ചില്ലെന്നും മമത കുറ്റപ്പെടുത്തി.

ജോഡോ യാത്ര സംസ്ഥാനത്തെത്തിയിട്ട് പോലും സഖ്യത്തിലുള്ള തന്നെ അറിയിച്ചില്ലെന്നും മമത ചൂണ്ടിക്കാട്ടി. രാഹുല്‍ ഗാന്ധിയുടെ യാത്രയെക്കുറിച്ച് തന്നെ അറിയിച്ചില്ല. അനുമതി തേടി കോണ്‍ഗ്രസ് നേതാക്കള്‍ ഡെറക് ഒബ്രയനെയാണ് വിളിച്ചതെന്നും മമത ബാനര്‍ജി പറഞ്ഞു. കോണ്‍ഗ്രസിന് ധൈര്യമുണ്ടെങ്കില്‍ ബിജെപിയെ യുപിയിലും മധ്യപ്രദേശിലും രാജസ്ഥാനിലും നേരിട്ട് തോല്പിക്കുകയാണ് വേണ്ടതെന്നും മമത ബാനര്‍ജി ആഞ്ഞടിച്ചു. രാഹുല്‍ ഗാന്ധിയെ കണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം യാത്രയ്ക്ക് ഐക്യദാര്‍ഢ്യം അറിയിച്ചതിന് പിന്നാലെയാണ് മമത ബാനര്‍ജി കോണ്‍ഗ്രസിനെ പരസ്യമായി തള്ളിയത്.

KCN

more recommended stories