ദില്ലി:കേരളത്തിന് സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള സഹായം സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ ഫോര്‍മുല കേരളം തള്ളി. സുപ്രീം കോടതിയിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാടറിയിച്ചത്. കേരളത്തിന് 5000 കോടി ഈ മാസം നല്‍കാം.ഇത് അടുത്ത വര്‍ഷത്തെ പരിധിയില്‍ നിന്ന് കുറയ്ക്കും. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കേരളം വഴി കണ്ടെത്തണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. എന്നാല്‍ 10,000 കോടി രൂപ ഉടന്‍ നല്‍കണമെന്ന് കേരളം ആവശ്യപ്പെട്ടു.വായ്പയെടുക്കാനുള്ള കേരളത്തിന്റെ അവകാശം ഹനിക്കുന്നതാണ് കേന്ദ്ര നിലപാടെന്ന് കേരളം വാദിച്ചു.കേന്ദ്രം വാഗ്ദാനം ചെയ്ത 5000 കോടി വാങ്ങിക്കൂടെ എന്ന് കോടതി ചോദിച്ചു.വിശദ വാദം കേള്‍ക്കല്‍ വേണമെന്ന് കേരളം ആവശ്യപ്പെട്ടു.ഹര്‍ജിയില്‍ വാദം നടക്കട്ടെ എന്ന് കേന്ദ്രവും നിലപാടെടുത്തു
കേന്ദ്ര നിര്‍ദ്ദേശം കേരളം സ്വീകരിക്കാത്ത സാഹചര്യത്തില്‍ വാദം കേള്‍ക്കുന്നതിന് കോടതി തയ്യാറായി .ഇടക്കാല ഉത്തരവിന് വാദം കേള്‍ക്കാമെന്ന് കോടതി അറിയിച്ചു.അടുത്ത വ്യാഴാഴ്ച പത്തരയ്ക്ക് വാദം വാദം കേള്‍ക്കും.അന്ന് ഒന്നാമത്തെ കേസായി വാദം കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി.കേരളത്തിന്റെ ആവശ്യം ഉദാരമായി പരിഗണിക്കാന്‍ കോടതി കേന്ദ്രത്തിന് ഇന്നലെ നിര്‍ദ്ദേശം നല്‍കിയിരുന്നു. പതിനയ്യായിരം കോടി രൂപ കൂടി പ്രതിസന്ധി മറികടക്കാന്‍ ഈ മാസം വേണ്ടി വരും എന്നാണ് കേരളത്തിനു വേണ്ടി ഹാജരായ കപില്‍ സിബല്‍ കോടതിയെ അറിയിച്ചത്.
more recommended stories
-
ഡോക്ടർ ഹസീന ഹനീഫിന്റെ സേവനം കാസർകോട് വിൻടച്ച് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ എല്ലാ ദിവസവും
കാസർകോട്: ഇന്ത്യയിലും വിദേശത്തുമായി 25 വർഷത്തോളം സേവന.
-
ചേര്‍ത്തലയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു
ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് ഭാര്യയെ ഭര്‍ത്താവ്.
-
അഴിമതിക്കെതിരെ പോരാടിയവര്‍ ഇപ്പോള്‍ അഴിമതിക്കേസില്‍ പ്രതി’: കെജ്രിവാളിനെതിരെ മോദി
ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി.
-
ഹജ്ജ് ക്ലാസ്സും യാത്രയയപ്പും നല്കി മുസ്ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി
മൊഗ്രാല്‍ പുത്തൂര്‍ : മൊഗ്രാല്‍ പഞ്ചായത്ത്.