പൗരത്വനിയമം:ഖ്യമന്ത്രിയും പ്രതിപക്ഷവും മുസ്ലിങ്ങളില്‍ ഭയാശങ്കയുണ്ടാക്കി സമുദായികധ്രൂവീകരണത്തിന് ശ്രമിക്കുന്നു ‘കെ.സുരേന്ദ്രന്‍

 
എറണാകുളം: പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മുസ്ലീങ്ങളുടെ ഇടയില്‍ ഭയാശങ്ക ഉണ്ടാക്കി സമുദായിക ധ്രൂവീകരണമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് എന്‍.ഡി.എ സംസ്ഥാന ചെയര്‍മാനും ബിജെപി സംസ്ഥാന പ്രസിഡണ്ടുമായ കെ.സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.എളംകുളത്ത് ദേശീയ ജനാധിപത്യ സഖ്യം കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബി ജെ പി സര്‍ക്കാര്‍ മുസ്ലിങ്ങളെ രണ്ടാം തരം പൗരന്മാരായി കാണുന്നുവെന്നും മുസ്ലീങ്ങളുടെ പൗരത്വം ചോദ്യം ചെയ്യപ്പെടുന്നു എന്നുമാണ് മുഖ്യമന്ത്രി പറയുന്നത്. ഇത് മുസ്ലിങ്ങളില്‍ തെറ്റിധാരണപടര്‍ത്തി വര്‍ഗ്ഗീയ വികാരം ആളിക്കത്തിച്ച് വോട്ടുബാങ്ക് സൃഷ്ടിക്കാനാണ്.
തിരഞ്ഞെടുപ്പു ചട്ടങ്ങളുടെ നഗ്‌നമായ ലംഘനമാണ്.

പ്രതിപക്ഷ നേതാവ് ഇതിനെതിരെ മിണ്ടില്ലെന്ന് മാത്രമല്ല.. അതിനെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതും..വോട്ടിന് വേണ്ടി തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കാന്‍ പോലും ഇരുവരും തയ്യാറായിരിക്കുന്നു.റഷ്യയില്‍ ഭീകരാക്രമണത്തില്‍ 139 പേര്‍ കൊല്ലപ്പെട്ടു. അതിനെ അപലപിക്കുവാന്‍ ഒരാള്‍ പോലും തയ്യാറായില്ല. മുസ്ലിം സമുദായത്തിനു മാത്രമല്ല മറ്റ് സമുദായങ്ങള്‍ക്കും വോട്ടുളള കാര്യം ഇരുവരും മറക്കരുതെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.7 മാസമായി മുടങ്ങിക്കിടക്കുന സാമുഹ്യ ക്ഷേമ പെന്‍ഷന്‍,- വിലക്കയറ്റം, വികസന രാഹിത്യം, സാമ്പത്തിക പ്രതിസന്ധി, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഭരണ പ്രതിസന്ധി, കോളേജുകളില്‍ എസ്.എഫ്.ഐ അക്രമം തുടങ്ങിയ ജനങ്ങളുടെ ജീവിത പ്രശനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാകാതെ ഇരു മുന്നണികളും വര്‍ഗ്ഗീയ വേര്‍തിരിവ് സൃഷ്ടിച്ച് വോട്ടു സമാഹരിക്കാന്‍ മാത്രം ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

KCN

more recommended stories