2024 പൊതു തെരഞ്ഞെടുപ്പിന്റെ ഭാഗമായി കാസര്‍കോട് ലോക്സഭാ മണ്ഡലം പൊതു നിരീക്ഷകന് (ജനറല്‍ ഒബ്സര്‍വര്‍) റിഷീരേന്ദ്ര കുമാര്‍ ജില്ലയിലെത്തി. മുതിര്‍ന്ന എ.ഐ.എസ് ഉദ്യോഗസ്ഥനായ അദ്ദേഹം ഉത്തര്‍പ്രദേശ് കൃഷി വകുപ്പില്‍ സ്പെഷ്യല്‍ സെക്രട്ടറിയാണ്. വ്യാഴാഴ്ച രാവിലെ കാസര്‍കോട് ഗവ.ഗസ്റ്റ് ഹൗസില്‍ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍, ജില്ലാ പോലീസ് മേധാവി പി.ബിജോയ്, അസിസ്റ്റന്റ് കളക്ടര്‍ ദിലീപ് കെ കൈനിക്കര എന്നിവരുമായി അദ്ദേഹംചര്ച്ച നടത്തി. തുടര്‍ന്ന് കാസര്‍കോട് കളക്ടറേറ്റില്‍ എത്തിയ അദ്ദേഹത്തെ വരണാധികാരിയായ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ സ്വീകരിച്ചു. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പണ നടപടികള്‍ അദ്ദേഹം നിരീക്ഷിച്ചു. നിരീക്ഷകരുടെ നോഡല്‍ ഓഫീസര്‍ ലിജോ ജോസഫ് ഒപ്പമുണ്ടായിരുന്നു. തുടര്‍ന്ന് കളക്ടറേറ്റിലെ ഇലക്ഷന് കണ്ട്രോള് റൂം സന്ദര്‍ശിച്ചു. കണ്ട്രോള് റൂം നോഡല്‍ ഓഫീസറും എ.ഡി.എമ്മുമായ കെ.വി.ശ്രുതി, നോഡല്‍ ഓഫീസര്ആദില് മുഹമ്മദ്, എന്നിവരുമായും കണ്ട്രോള് റൂം ജീവനക്കാരുമായും ഒബ്സര്‍വര്‍ സംസാരിച്ചു. ടോള്‍ ഫ്രീ നമ്പര്‍ 1950ലൂടെ വരുന്ന വിവരങ്ങള്‍, സിവിജില്‍ ആപ്പിലൂടെ ലഭിക്കുന്ന പരാതികള്‍ അദ്ദേഹം ചോദിച്ചറിഞ്ഞു.
പൊതു നിരീക്ഷകന്റെ ഫോണ്‍ നമ്പര്‍ 7907671205.
more recommended stories
-
കാസര്‍കോട് പത്തു വയസ്സുകാരിയെ പീഡിപ്പിച്ച കേസ് പ്രതിയെ തിരിച്ചറിഞ്ഞു
കുടക് സ്വദേശിയായ പ്രതി കസ്റ്റഡിയിലെന്ന് സൂചന..
-
ഡോക്ടർ ഹസീന ഹനീഫിന്റെ സേവനം കാസർകോട് വിൻടച്ച് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ എല്ലാ ദിവസവും
കാസർകോട്: ഇന്ത്യയിലും വിദേശത്തുമായി 25 വർഷത്തോളം സേവന.
-
ചേര്‍ത്തലയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു
ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് ഭാര്യയെ ഭര്‍ത്താവ്.
-
അഴിമതിക്കെതിരെ പോരാടിയവര്‍ ഇപ്പോള്‍ അഴിമതിക്കേസില്‍ പ്രതി’: കെജ്രിവാളിനെതിരെ മോദി
ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി.