കുടിവെള്ള സ്രോതസ്സുകള്‍ വാണിജ്യ, കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കരുതെന്നും മുഖ്യ പരിഗണന കുടിവെള്ളത്തിനായിരിക്കണമെന്നും ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ പറഞ്ഞു. വേനല്‍ കാലത്തെ കുടിവെള്ള പ്രശ്നവുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത പഞ്ചായത്ത്, നഗരസഭ സെക്രട്ടറിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കളക്ടര്‍ പറഞ്ഞു. ബാവിക്കരയില്‍ മെയ് 31 വരെയും ആവശ്യമായി വരുന്ന വെള്ളം ലഭ്യമാണ്. ജില്ലയില്‍ ഭൂജലത്തിന്റെ അളവില്‍ രൂക്ഷമായ കുറവില്ലെന്നും കളക്ടര്‍ പറഞ്ഞു. കുടിവെള്ള പ്രശ്നമില്ലാതെ മുന്നോട്ട് പോകുന്നതിനായി പ്രത്യേകം ശ്രദ്ധിക്കണമെന്നും പോളിങ് സ്റ്റേഷനുകളില്‍ കുടിവെള്ളം ഉറപ്പാക്കണമെന്നും ജില്ലാ കളക്ടര്‍ സെക്രട്ടറിമാരോട് നിര്‍ദ്ദേശിച്ചു. എ.ഡി.എം കെ.വി.ശ്രുതി, തദ്ദേശസ്വയംഭരണ ജോയിന്റ് ഡയറക്ടര്‍ ജെയ്സണ്‍ മാത്യു എന്നിവര്‍ സംസാരിച്ചു.
കുടിവെള്ള പ്രശ്നങ്ങള്‍ സംബന്ധിച്ച പരാതികള്‍ അറിയിക്കാം
കുടിവെള്ളം പ്രശ്നങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കുന്നതിന് കാസര്‍കോട് കളക്ടറേറ്റില്‍ കണ്ട്രോള് റൂം തുറന്നു. ഫോണ്‍
04994 257700, 9446601700
more recommended stories
-
മഥുരയില്‍ തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങവെ ഭക്തര്‍ സഞ്ചരിച്ച ബസിന് തീപിടിച്ചു ഹരിയാനയില്‍ 8 പേര് വെന്തുമരിച്ചു
തങ്ങള്‍ വാടകയ്ക്ക് എടുത്ത ബസാണ് അപകത്തില്‍പ്പെട്ടതെന്നും.
-
വിദേശ സന്ദര്‍ശനത്തിനു ശേഷം മുഖ്യമന്ത്രി തിരിച്ചെത്തി; വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ എത്തിയത്സുരക്ഷാ ചുമതലയുള്ള പൊലീസുകാര്‍ മാത്രം
തിരുവനന്തപുരം, മുഖ്യമന്ത്രി പിണറായി വിജയന് വിദേശ സന്ദര്‍ശനത്തിനുശേഷം.
-
സ്കൂട്ടര്‍ യാത്രക്കാര്‍ വെള്ളത്തില്‍ കുടുങ്ങി: വീണ്ടും മുങ്ങി ചെര്‍ക്കള.
ചെര്‍ക്കള .ഇന്നലെ പെയ്ത മഴയില്‍ ചെളിവെള്ളം.
-
കേരള തീരത്ത് കടലാക്രമണത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത, കനത്ത മഴ; മത്സ്യതൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര.