കര്‍ണാടകയില്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റമുണ്ടാകുമെന്ന് ലോക്‌പോള്‍ സര്‍വേ

 

ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റമുണ്ടാകുമെന്ന് സര്‍വേ പ്രവചനം.ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 15 മുതല്‍ 17 സീറ്റ് വരെ കോണ്‍ഗ്രസിന് കിട്ടുമെന്ന് ലോക്‌പോള്‍ സര്‍വേ പ്രവചിക്കുന്നു.ആകെ 28 സീറ്റാണ് കര്‍ണാടകയിലുള്ളത്.ഗ്യാരന്റികള്‍ താഴേത്തട്ടില്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നാണ് സര്‍വേ പ്രവചനം.ബിജെപിക്ക് 11-13 സീറ്റ് വരെ മാത്രമേ കിട്ടൂ എന്നും സര്‍വേ പറയുന്നു.കഴിഞ്ഞ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിച്ച ഏജന്‍സിയാണ് ലോക്‌പോള്‍.തെലങ്കാനയില്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റമുണ്ടാകും.17-ല്‍ 13 മുതല്‍ 15 സീറ്റ് വരെ കോണ്‍ഗ്രസിന് കിട്ടും.ബിആര്‍എസ് ഒരു സീറ്റിലൊതുങ്ങും, അല്ലെങ്കില്‍ സീറ്റുണ്ടാകില്ല.ബിജെപിക്ക് 2 മുതല്‍ 3 സീറ്റ് വരെ കിട്ടാം.എഐഎംഐഎം ഹൈദരാബാദ് മണ്ഡലം നിലനിര്‍ത്തുമെന്നും ലോക്‌പോള്‍ സര്‍വേ പറയുന്നു.

സീറ്റ് കുറയുമെന്ന ആശങ്ക ബിജെപിക്കില്ലെന്ന് കര്‍ണാടക ബിജെപി അധ്യക്ഷന്‍ ബി വൈ വിജയേന്ദ്ര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.കര്‍ണാടകയിലെ ബിജെപി – ജെഡിഎസ് സഖ്യം രണ്ട് പാര്‍ട്ടികളെയും പരസ്പരം സഹായിക്കും.നരേന്ദ്രമോദിയുടെ ജനപ്രിയത വോട്ടാക്കി മാറ്റുക എന്ന കടമ മാത്രമേ തനിക്കും ബിജെപിക്കുമുള്ളൂ.ട്രെന്‍ഡ് വ്യക്തമാണെന്നും 28-ല്‍ 28 സീറ്റും നേടാനാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.വലിയ പ്രതീക്ഷ നല്‍കിയാണ് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നത്, എന്നിട്ടും ഒന്നും ചെയ്തില്ല.കോണ്‍ഗ്രസ് സര്‍ക്കാരിനെതിരായ ജനവികാരം കൂടി തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു

KCN

more recommended stories