മഞ്ചേശ്വരത്ത് ദേശീയപാത ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധ റാലി

 

മഞ്ചേശ്വരം.. മഞ്ചേശ്വരം രാഗം ജംഗ്ഷനില്‍ റോഡ് മുറിച്ച് കിടക്കുന്നതിന് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കഴിഞ്ഞ രണ്ടു മാസങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന അനിശ്ചിതകാല സമരത്തിന്റെ ഭാഗമായി വെള്ളിയാഴ്ച വൈകുന്നേരം ഉദ്യവരില്‍ ആരംഭിച്ച ജനകീയ പ്രതിഷേധ റാലി മഞ്ചേശ്വരത്ത് അവസാനിചു.

ഉദ്യവരത്തില്‍ നിന്നും ആരംഭിച്ച പൃതിഷേധ റാലി ബഹുമാനപ്പെട്ട സയ്യദ് അതവുള്ള തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സകരിയ്യ അധ്യക്ഷത വഹിച്ചു. സ്ത്രീകളും വയോജനങ്ങളും വിദ്യാര്‍ത്ഥികളും യുവജനങ്ങളും ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തു. ഈ അവസരതില്‍ രാജ ബീല്‍ചട, സഞ്ജീവ ഷെട്ടി, മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജീന്‍ ലവിന മൊന്തേരോ, ഹമീദ് തങ്ങള്‍ തുടങ്ങി നിരവധി പ്രമുഖര് പങ്കെടുത്തു.

ദേശീയപാതയുടെ പ്രവര്‍ത്തി ആരംഭിക്കുന്നതിനു മുമ്പ് വ്യവസ്ഥാപിതമായി ഇടപെടല്‍ നടത്താത്ത ജനപ്രതിനിധികളുടെയും അധികൃതരുടെയും നിസ്സംഗതയില്‍ വന്‍ ജനകീയ പ്രതിഷേധതിന്ന് കാരണമായത്. രാഷ്ട്രീയ ജാതിമതഭേദമെന്നെ വമ്പിച്ച ജനകീയ പ്രക്ഷോബത്തിന്ന് സാക്ഷ്യം റാലിയാണ് നടന്നത്. ജനപ്രതിനിധികളും അധികൃതരും ബാലിശമായ കാരണങ്ങള്‍ പറഞ്ഞു പറ്റിയ വീഴ്ചകള്‍ മറച്ചുവെക്കാന്‍ ശ്രമിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് ജാഥയില്‍ മുദ്രാവാക്യങ്ങള്‍ മുഴങ്ങി. നിശ്ശബ്ദത പാലിച്ച ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നേരെ പ്രതിഷേധക്കാര്‍ അധിക്ഷേപിച്ചു.

റോഡ് പണി 100% പൂര്‍ണമായ ദേശീയപാതയുടെ മേഖലയില്‍ വീണ്ടും നിര്‍മ്മാണം നടത്തി അണ്ടര്‍ പാസ്സേജ് നല്‍കിയത് മഞ്ചേശ്വര മണ്ഡലത്തിന്റെ പരിധിയില്‍ ആണെങ്കില്‍ എന്തുകൊണ്ട് മഞ്ചേശ്വരം രാഗം ജംഗ്ഷനില്‍ ഇത് സാധ്യമാകുന്നില്ല എണന്‍ നടുക്കാരുടെ ചോദ്യം.

അഷ്‌റഫ് ബഡാജെ, ജബ്ബാര്‍ ബഹ്‌റൈന്‍, എസ് എം ബഷീര്‍, ഹനീഫ സുരഭി. മജീദ് കുന്നില്‍ . സക്കരിയ മഞ്ചേശ്വരം, ഹസൈനാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

KCN

more recommended stories