കാഞ്ഞങ്ങാട് ,പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 54 വര്‍ഷം തടവും 1.40 ലക്ഷം രൂപ പിഴയും വിധിച്ചു. ചിറ്റാരിക്കല്‍ കടുമേനിയിലെ പാട്ടേങ്ങാനം ഏണിയാട്ട് ഹൗസിലെ ആന്റോ ചാക്കോച്ചനെയാണ്(28) ഹൊസ്ദുര്‍ഗ് അതിവേഗ സ്പെഷല്‍ കോടതി ജഡ്ജി സി.സുരേഷ് കുമാര്‍ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 1 വര്‍ഷവും 4 മാസവും അധിക തടവും അനുഭവിക്കണം.
വിവിധ വകുപ്പുകളിലാണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. 2019 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവത്തിന്റെ തുടക്കം. 14 വയസ്സുള്ള പെണ്‍കുട്ടിയോട് പ്രതി ലൈംഗിക ചുവയോടെ ഫോണില്‍ സംസാരിക്കുകയും സന്ദേശം അയയ്ക്കുകയും ചെയ്തു. 2019 ജൂലൈയില്‍ പ്രതി തന്റെ കാറില്‍ വച്ചും പിന്നീട് പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ചും ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.
ഇക്കാര്യങ്ങള്‍ ആരോടെങ്കിലും പറഞ്ഞാല്‍ ദൃശ്യങ്ങള്‍ പുറത്തു വിടുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്തു. ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ എസ്ഐ ആയിരുന്ന കെ.പി.വിനോദ് കുമാറും ഇന്‍സ്പെക്ടര്‍ ആയിരുന്ന പി.രാജേഷും ചേര്‍ന്നാണ്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എ.ഗംഗാധരന് ഹാജരായി.
more recommended stories
-
ഡോക്ടർ ഹസീന ഹനീഫിന്റെ സേവനം കാസർകോട് വിൻടച്ച് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ എല്ലാ ദിവസവും
കാസർകോട്: ഇന്ത്യയിലും വിദേശത്തുമായി 25 വർഷത്തോളം സേവന.
-
ചേര്‍ത്തലയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു
ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് ഭാര്യയെ ഭര്‍ത്താവ്.
-
അഴിമതിക്കെതിരെ പോരാടിയവര്‍ ഇപ്പോള്‍ അഴിമതിക്കേസില്‍ പ്രതി’: കെജ്രിവാളിനെതിരെ മോദി
ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി.
-
ഹജ്ജ് ക്ലാസ്സും യാത്രയയപ്പും നല്കി മുസ്ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി
മൊഗ്രാല്‍ പുത്തൂര്‍ : മൊഗ്രാല്‍ പഞ്ചായത്ത്.