പോക്‌സോ കേസ് പ്രതിക്ക് 54 വര്‍ഷം തടവും പിഴയും

 
കാഞ്ഞങ്ങാട് ,പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 54 വര്‍ഷം തടവും 1.40 ലക്ഷം രൂപ പിഴയും വിധിച്ചു. ചിറ്റാരിക്കല്‍ കടുമേനിയിലെ പാട്ടേങ്ങാനം ഏണിയാട്ട് ഹൗസിലെ ആന്റോ ചാക്കോച്ചനെയാണ്(28) ഹൊസ്ദുര്‍ഗ് അതിവേഗ സ്‌പെഷല്‍ കോടതി ജഡ്ജി സി.സുരേഷ് കുമാര്‍ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 1 വര്‍ഷവും 4 മാസവും അധിക തടവും അനുഭവിക്കണം.

വിവിധ വകുപ്പുകളിലാണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. 2019 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവത്തിന്റെ തുടക്കം. 14 വയസ്സുള്ള പെണ്‍കുട്ടിയോട് പ്രതി ലൈംഗിക ചുവയോടെ ഫോണില്‍ സംസാരിക്കുകയും സന്ദേശം അയയ്ക്കുകയും ചെയ്തു. 2019 ജൂലൈയില്‍ പ്രതി തന്റെ കാറില്‍ വച്ചും പിന്നീട് പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ചും ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.
ഇക്കാര്യങ്ങള്‍ ആരോടെങ്കിലും പറഞ്ഞാല്‍ ദൃശ്യങ്ങള്‍ പുറത്തു വിടുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്തു. ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ എസ്‌ഐ ആയിരുന്ന കെ.പി.വിനോദ് കുമാറും ഇന്‍സ്‌പെക്ടര്‍ ആയിരുന്ന പി.രാജേഷും ചേര്‍ന്നാണ്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എ.ഗംഗാധരന്‍ ഹാജരായി.

KCN

more recommended stories