ദില്ലി: ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ വീണ്ടും ഏറ്റുമുട്ടല്‍. സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയില്‍ റെഡ്വാനി പയീന്‍ മേഖലയിലായിരുന്നു ഏറ്റുമുട്ടല്‍. കൊല്ലപ്പെട്ടവരിലൊരാള്‍ കൊടും ഭീകരരുടെ പട്ടികയിലുള്ളയാളാണെന്നും സൈന്യം അറിയിച്ചു. ലഷ്കര്‍ ഇ തോയ്ബ കമാന്‍ഡര്‍ ബാസിത് അഹമ്മദ് ദാര്‍, മോമിന് ഗുല്‍സാര്‍, ഫാഹിം അഹമ്മദ് ബാബ എന്നീ ഭീകരരാണ് കൊല്ലപ്പെട്ടതെന്നും പ്രദേശവാസികളുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും കൊലപാതകങ്ങളില്‍ പങ്കുള്ള ഭീകരനാണ് ബാസിത് അഹമ്മദ് ദാണെന്നും സൈന്യ അറിയിച്ചു.
ദാറിന്റെ മരണം സൈന്യത്തിന് വലിയ നേട്ടമാണെന്നും ഏകദേശം 18 കൊലപാതകങ്ങളില്‍ പങ്കുള്ള ഭീകരനാണെന്നും കാശ്മീര്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ ഒഫ് പൊലീസ് വി കെ ബിര്‍ഡി മാധ്യമങ്ങളോട് പറഞ്ഞു. ഇയാളുടെ തലക്ക് 10 ലക്ഷം രൂപ വിലയിട്ടിരുന്നു. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് മേഖലയില്‍ തിങ്കളാഴ്ച രാത്രി സുരക്ഷാ സേന തിരച്ചില്‍ തുടങ്ങി. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. മെയ് നാലിന് പൂഞ്ച് ജില്ലയില്‍ വ്യോമസേന ഉദ്യോഗസ്ഥന് വീരമൃത്യു വരിക്കുകയും, നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
more recommended stories
-
ഡോക്ടർ ഹസീന ഹനീഫിന്റെ സേവനം കാസർകോട് വിൻടച്ച് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ എല്ലാ ദിവസവും
കാസർകോട്: ഇന്ത്യയിലും വിദേശത്തുമായി 25 വർഷത്തോളം സേവന.
-
ചേര്‍ത്തലയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു
ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് ഭാര്യയെ ഭര്‍ത്താവ്.
-
അഴിമതിക്കെതിരെ പോരാടിയവര്‍ ഇപ്പോള്‍ അഴിമതിക്കേസില്‍ പ്രതി’: കെജ്രിവാളിനെതിരെ മോദി
ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി.
-
ഹജ്ജ് ക്ലാസ്സും യാത്രയയപ്പും നല്കി മുസ്ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി
മൊഗ്രാല്‍ പുത്തൂര്‍ : മൊഗ്രാല്‍ പഞ്ചായത്ത്.