ബാലവിവാഹത്തില്‍ നിന്ന് കുടുംബം പിന്‍മാറി, പത്താം ക്ലാസുകാരിയെ 32-കാരന്‍ കഴുത്തറുത്ത് കൊന്നു

 

കര്‍ണാടകയിലെ മടിക്കേരിയില്‍ ആണ് സംഭവം.പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയിച്ച പ്രകാശ് എന്ന യുവാവാണ് കൊലപാതകത്തിന് പിന്നില്‍

ബംഗളൂരു : പത്താം ക്ലാസുകാരിയെ 32-കാരന്‍ കഴുത്തറുത്ത് കൊന്നു.കര്‍ണാടകയിലെ മടിക്കേരിയില്‍ ആണ് സംഭവം പെണ്‍കുട്ടിയുടെ തല എടുത്ത ശേഷം പ്രതി രക്ഷപ്പെട്ടു.പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയിച്ച പ്രകാശ് എന്ന യുവാവാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.ശൈശവ വിവാഹത്തിനുള്ള ശ്രമം നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് ബാലാവകാശ കമ്മീഷന്‍ അംഗങ്ങള്‍ സ്ഥലത്തെത്തിയിരുന്നു.വിവാഹ നിശ്ചയ ചടങ്ങ് തടഞ്ഞു.തുടര്‍ന്ന് വിവാഹത്തില്‍നിന്ന് ഇരുകുടുംബങ്ങളും പിന്മാറി.ഇതില്‍ പ്രകോപിതനായി പ്രകാശ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു.പ്രകാശ് ഒളിവിലാണ്, ഇയാള്‍ക്കായി തെരച്ചില്‍ തുടരുന്നു

KCN

more recommended stories