വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്; സംസ്ഥാനത്താകെ അലയടിച്ച് ഡിവൈഎഫ്‌ഐ പ്രതിഷേധം, മാര്‍ച്ചില്‍ സംഘര്‍ഷം

മലപ്പുറം, തൃശൂര്‍, പത്തനംതിട്ട, കൊച്ചി, ഇടുക്കി, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളില്‍ ഡിവൈഎഫ്‌ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. കളക്ടറേറ്റുകളിലേക്ക് നടത്തിയ മാര്‍ച്ച് പിരിച്ചുവിടാനായി പൊലീസ് ജലപീരങ്കി പ്രയോ?ഗിച്ചു. ചിലയിടങ്ങളില്‍ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി.
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് പ്രഖ്യാപിച്ച യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ സംസ്ഥാനത്താകെ ഡിെൈവഫ്‌ഐ പ്രതിഷേധം. മലപ്പുറം, തൃശൂര്‍, പത്തനംതിട്ട, കൊച്ചി, ഇടുക്കി, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളില്‍ ഡിവൈഎഫ്‌ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. കളക്ടറേറ്റുകളിലേക്ക് നടത്തിയ മാര്‍ച്ച് പിരിച്ചുവിടാനായി പൊലീസ് ജലപീരങ്കി പ്രയോ?ഗിച്ചു. ചിലയിടങ്ങളില്‍ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി.

ആലപ്പുഴയിലും കോഴിക്കോടും തൃശൂരും പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. അതിനിടെ, കൊച്ചിയിലെ പ്രതിഷേധം ഡിവൈഎഫ്‌ഐ അവസാനിപ്പിച്ചു. ഇത് സൂചനാസമരമാണെന്നും കൂടുതല്‍ പ്രതിഷേധവുമായി രം?ഗത്തുവരുമെന്നും ഡിവൈഎഫ്‌ഐ അറിയിച്ചു. ഭരണത്തില്‍ എത്തുന്നതിന് മുന്‍പ് തന്നെ അഴിമതി നടത്തിയ വ്യക്തിയാണ് വിഡി സതിശനെന്ന് കോഴിക്കോട് മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സച്ചിന്‍ ദേവ് പറഞ്ഞു.

ആ കരാറിലെ പണമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചത്. കര്‍ണാടകയിലെ മദ്യലോബിയുമായി കരാറുണ്ടാക്കി. ബക്കാര്‍ഡി കമ്പനിക്ക് കേരളത്തില്‍ എല്ലാ സഹായവും നല്‍കാമെന്ന് വിഡി സതീശന്‍ വാഗ്ദാനം ചെയ്തു. വിഡി സതീശനെതിരെ ചെന്നിത്തല ഒളിയമ്പെയ്യുകയാണ്. സതീശന്‍ വീര്യം കുറഞ്ഞ മദ്യത്തിന് കരാറുണ്ടാക്കുമ്പോള്‍ ചെന്നിത്തല തൂഫാനുമായി വരുന്നു. ഞങ്ങള്‍ ഇപ്പോള്‍ ബാരിക്കേഡ് ഒന്ന് ഇളക്കുക മാത്രമാണ് ചെയ്തത്. വീര്യം കുറഞ്ഞ മദ്യമായതുകൊണ്ട് വീര്യം കുറഞ്ഞ സമരമാക്കിയതല്ല ഞങ്ങള്‍. ഇപ്പോള്‍ ഞങ്ങളുടെ തീരുമാനമാണ്. ജില്ലാ കേന്ദ്രങ്ങളില്‍ മാര്‍ച്ച് നടത്തി പറയാനുള്ളത് പറയുമെന്നും പക്ഷേ മറിച്ചൊരു ഘട്ടത്തില്‍ ഈ സര്‍ക്കാരിനെ തിരുത്തണമെന്ന് ഞങ്ങള്‍ തീരുമാനിച്ചാല്‍ അതിനുള്ള ശേഷി ഞങ്ങള്‍ക്കുണ്ടെന്നും സച്ചിന്‍ദേവ് പറഞ്ഞു.

Scroll to Top