ആസൂത്രണ ബോര്‍ഡിലെ പരീക്ഷാ ക്രമക്കേട്: അന്വേഷണം ആരംഭിച്ച് PSC ആഭ്യന്തരവകുപ്പ്

സംസ്ഥാന ആസൂത്രണ ബോര്‍ഡിലെ പി.എസ്.സി പരീക്ഷാ ക്രമക്കേട് അന്വേഷണം ആരംഭിച്ച് പി എസ് സി ആഭ്യന്തരവിഭാഗം. എസ്.പി സിനി എഫ് ഡെന്നീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. സര്‍ക്കാര്‍തല തല അന്വേഷണത്തിനും സാധ്യത. പി എസ് സി പരീക്ഷാ വിഭാഗത്തില്‍നിന്ന് അന്വേഷണസംഘം റിപ്പോര്‍ട്ട് തേടും. ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്. സര്‍ക്കാര്‍തല അന്വേഷണത്തിനും സാധ്യതയുണ്ട്.

ആസൂത്രണ ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനത്തില്‍ നടന്ന ക്രമക്കേടുകള്‍ പി.എസ്.സിയുടെ വിശ്വാസ്യതയില്‍ സംശയം ഉയര്‍ത്തുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നത്. മുഖ്യമന്ത്രി വി.ഡി സതീശന്‍ സ്വീകരിച്ച കടുത്ത നിലപാടാണ് അന്വേഷണത്തിന് വഴി തുറന്നത്. ഉദ്യോഗാര്‍ത്ഥികള്‍ പ്രതീക്ഷയോടെ കാണുന്ന പി.എസ്.സിയെ കുറിച്ച് ഉയരുന്ന ആക്ഷേപങ്ങള്‍ ഗുരുതരം ആണെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തെ അറിയിച്ചു.

ആസൂത്രണ ബോര്‍ഡ് ചീഫ് തസ്തികയിലേക്ക് നടന്ന പരീക്ഷക്ക് 10 ചോദ്യങ്ങളുടെ ഉത്തരം മൂല്യ നിര്‍ണയം നടത്താതെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതാണ് പി.എസ്.സിയെ വിവാദത്തിലാക്കിയത്. സംഭവം പുറത്തായതോടെയാണ് പി.എസ്.സി അഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചത്. ഈ അന്വേഷണത്തില്‍ സര്‍ക്കാരിന് തൃപ്തിയില്ല. പി.എസ്.സിയിലെ അഭ്യന്തര വിജിലന്‍സ് സംവിധാനം ദുര്‍ബലമാണ്.

Scroll to Top