യു.എസ് സൈനികരെ വധിക്കുകയോ പിടികൂടുകയോ ചെയ്താല്‍ 30,000 ഡോളര്‍ പാരിതോഷികവുമായി ഇറാന്‍; സ്ത്രീകള്‍ക്ക് ഇരട്ടി പ്രതിഫലം

അമേരിക്കന്‍ സൈനികരെ വധിക്കുകയോ പിടികൂടുകയോ ചെയ്യുന്നവര്‍ക്ക് 30,000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍. ഒരു സ്ത്രീയാണ് ഈ കൃത്യം നടത്തുന്നതെങ്കില്‍ പ്രതിഫലം ഇരട്ടിയാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പങ്കാളികളാകാന്‍ ആഗ്രഹിക്കുന്ന ജനങ്ങളില്‍ നിന്ന് വലിയ തോതിലുള്ള ആവശ്യങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ഈ തീരുമാനമെന്ന് ഇറാനിയന്‍ സൈനിക മേധാവി അമീര്‍ ഹതാമി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐ.ആര്‍.എന്‍.എയോട് പറഞ്ഞു.
അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥനെ വധിക്കുകയോ പിടികൂടുകയോ ചെയ്ത് കൈമാറുന്ന ഏതൊരാള്‍ക്കും ഇറാന്‍ ഇസ്ലാമിക് റിപ്പബ്ലിക് സൈന്യത്തിന്റെ വകയായി 30,000 ഡോളറിന് തുല്യമായതോ അല്ലെങ്കില്‍ 5 ബില്യണ്‍ തൊമാനോ പാരിതോഷികമായി ലഭിക്കുമെന്ന് ഹതാമി പറഞ്ഞു. ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്ന ധീരരായ ഇറാനിയന്‍ സ്ത്രീകള്‍ക്ക് ഇരട്ടി പ്രതിഫലം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പദ്ധതി എപ്പോള്‍ എവിടെ നടത്തണമെന്നതിനെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയില്ല.
യു.എസ് സൈനികര്‍ മേഖലയില്‍ നിന്ന് പുറത്തുപോകണമെന്ന ഇറാന്റെ ആവശ്യവും ഹതാമി ആവര്‍ത്തിച്ചു. പേര്‍ഷ്യന്‍ ഗള്‍ഫ്, ഒമാന്‍ ഗള്‍ഫ്, ഹോര്‍മുസ് കടലിടുക്ക് എന്നിവിടങ്ങളില്‍ പ്രവേശിക്കാന്‍ അവര്‍ക്ക് ഇനി അനുവാദമില്ലെന്നും അദ്ദേഹം പറഞ്ഞു.

Scroll to Top