ന്യൂഡല്‍ഹി: തിരുവനന്തപുരം – കന്യാകുമാരി തീവണ്ടിപ്പാത ഇരട്ടിപ്പിക്കലിനും വൈദ്യുതീകരണത്തിനും കേന്ദ്രാനുമതി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭയുടെ സാമ്പത്തികകാര്യസമിതി യോഗത്തിലാണ് തീരുമാനമുണ്ടായത്.
86.56 കിലോമീറ്റര്‍ പാതയാണ് ഇരട്ടിപ്പിക്കുന്നത്. 15552.94 കോടി ചിലവഴിച്ചാണ് പാത ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും നടത്തുന്നത്. നാല് വര്‍ഷംകൊണ്ട് ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 2020 – 21 ഓടെ ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാകും. 20.77 ലക്ഷം തൊഴില്‍ ദിനങ്ങള്‍ നിര്‍മ്മാണ പ്രവര്‍ത്തനംമൂലം സൃഷ്ടിക്കപ്പെടുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
തീവണ്ടികളുടെ വേഗം വര്‍ധിപ്പിക്കാനും പുതിയ തീവണ്ടികള്‍ ഓടിക്കാനും ഇതുമൂലം കഴിയും. വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണം 2019 ല്‍ പൂര്‍ത്തിയാകുന്നതോടെ ചരക്ക് ഗതാഗതത്തില്‍ 30 ശതമാനത്തോളം വര്‍ധനയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതടക്കമുള്ള വസ്തുതകള്‍ പരിഗണിച്ചാണ് പാത ഇരട്ടിപ്പിക്കാനൊരുങ്ങുന്നത്.
more recommended stories
-
ഡോക്ടർ ഹസീന ഹനീഫിന്റെ സേവനം കാസർകോട് വിൻടച്ച് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ എല്ലാ ദിവസവും
കാസർകോട്: ഇന്ത്യയിലും വിദേശത്തുമായി 25 വർഷത്തോളം സേവന.
-
ചേര്‍ത്തലയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു
ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് ഭാര്യയെ ഭര്‍ത്താവ്.
-
അഴിമതിക്കെതിരെ പോരാടിയവര്‍ ഇപ്പോള്‍ അഴിമതിക്കേസില്‍ പ്രതി’: കെജ്രിവാളിനെതിരെ മോദി
ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി.
-
ഹജ്ജ് ക്ലാസ്സും യാത്രയയപ്പും നല്കി മുസ്ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി
മൊഗ്രാല്‍ പുത്തൂര്‍ : മൊഗ്രാല്‍ പഞ്ചായത്ത്.
Leave a Comment