പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനുള്ള പൊലീസ് പരിശോധന ഇനി ഓണ്‍ലൈന്‍ വഴി

ദില്ലി: പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനുള്ള പൊലീസ് പരിശോധനകള്‍ ഇനി ഓണ്‍ലൈന്‍ വഴി. പൊലീസ് പരിശോധനയ്ക്കായി എടുക്കുന്ന കാലതാമസം ഒഴിവാക്കാനാണ് കേന്ദ്രസര്‍ക്കാറിന്റെ പുതിയ നീക്കം. പാസ്‌പോര്‍ട്ട് ലഭിക്കുന്നതിന് മാത്രമല്ല പുതുക്കുന്നതിനും വേണ്ട പൊലീസ് പരിശോധനകളും ഇനി ഓണ്‍ലൈന്‍ വഴിയായിരിക്കും. പുതുതായി സൃഷ്ടിച്ച നാഷണല്‍ ക്രൈം ഡേറ്റാ ബേസില്‍നിന്ന് അപേക്ഷകന്റെ വിവരങ്ങള്‍ ശേഖരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനുമുന്നോടിയായി ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴില്‍ ക്രൈം ആന്റ് ക്രിമിനല്‍ ട്രാക്കിംഗ് നെറ്റ് വര്‍ക്ക്‌സ് ആന്റ് സിസ്റ്റംസ്(സിസിടിഎന്‍എസ്) പുറത്തിറക്കി. 2009ലാണ് സിസിടിഎന്‍എസ് പദ്ധതി വിഭാവനം ചെയ്തത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് മുന്‍കൈയെടുത്താണ് പദ്ധതി ഇപ്പോള്‍ നടപ്പിലാക്കുന്നത്. ഇതിനായി രാജ്യത്തെ 15,398 പൊലീസ് സ്റ്റേഷനുകളെ ഈ സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. മേല്‍വിലാസവും തിരിച്ചറിയല്‍ വിശദാംശങ്ങളും ഉള്‍പ്പെടെ അപേക്ഷകനുമായി ബന്ധപ്പെട്ട വിവരങ്ങള്‍, ഫോട്ടോ, ക്രിമിനല്‍ പശ്ചാത്തലമുണ്ടെങ്കില്‍ അക്കാര്യം പൊലീസിന് ഓണ്‍ലൈനായി പരിശോധിക്കാം.

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍, ആധാര്‍, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയിലെ വിവരങ്ങള്‍ ഇതിനായി പൊലീസിന് ലഭ്യമാക്കും. സിസിടിഎന്‍എസ് വഴി വിവരശേഖരണത്തിനുള്ള ചുമതല എസ്പി തസ്തികയിലുള്ള പോലീസ് ഉദ്യോഗസ്ഥനു നല്‍കും.പൊലീസ് വെബ്‌സൈറ്റിലൂടെ അപേക്ഷകര്‍ക്ക് പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട് പരാതികള്‍ നല്‍കാനുളള സംവിധാനവും ഒരിക്കിയിട്ടുണ്ടെന്ന് രാജ്‌നാഥ് സിങ് ട്വീറ്റ് ചെയ്തു.
ഈ പദ്ധതിയിലൂടെ പാസ്‌പോര്‍ട്ട് എടുക്കുന്നതിന്റെ പ്രധാന ഘട്ടങ്ങളിലൊന്നായ വീട്ടിലെത്തിയുള്ള പൊലീസുകാരുടെ വിവരശേഖരണം ഇല്ലാതാകും. പൊലീസ് പരിശോധനയിലും അതിന്റെ റിപ്പോര്‍ട്ട് നല്‍കുന്നതിലുമുണ്ടാകുന്ന കാലതാമസവും, ഒരുപരിതി വരെ ക്രമക്കേടുകളും ഇല്ലാതാകും. സാധാരണ രീതിയില്‍ ഇപ്പോള്‍ പാസ്‌പോര്‍ട്ട് ലഭിക്കാന്‍ 20 ദിവസത്തിലധികം എടുക്കും. ഓണ്‍ലൈന്‍ പൊലീസ് പരിശോധന വഴി ഈ കാലാവധി ഒരാഴ്ചയായി ചുരുക്കുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നടപടി. കൂടാതെ സിസിടിഎന്‍എസ് വഴി അപേക്ഷകരിലെ ക്രിമിനലുകളെ വേഗത്തില്‍ തിരിച്ചറിയാനും സാധിക്കുമെന്നാണ് സര്‍ക്കാറിന്റെ വാദം. തെലുങ്കാനയില്‍ പൊലീസ് പരിശോധനക്കായി സിസിടിഎന്‍എസ് പദ്ധതി ഇതിനോടകം തന്നെ വന്നുകഴിഞ്ഞു.

KCN

more recommended stories