സ്വച്ഛ് ഭാരത്; കേരളം ഒന്നാം സ്ഥാനത്ത്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് മിഷന്റെ പ്രവര്‍ത്തനത്തില്‍ കേരളം ഒന്നാം സ്ഥാനത്തെത്തിയതായി റിപോര്‍ട്ട്. പദ്ധതി പ്രാബല്യത്തില്‍ വന്ന് മൂന്ന് വര്‍ഷം പിന്നിടുമ്പോഴാണ് കേന്ദ്രം സ്ഥിതിവിവരകണക്ക് പുറത്തുവിട്ടത്. ഇതില്‍ ബിഹാര്‍, ഉത്തര്‍ പ്രദേശ് തുടങ്ങി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഏറ്റവും പിറകിലാണ്. ശൗചാലയം ഇല്ലാത്തവര്‍ക്ക് അത് നിര്‍മ്മിച്ച് നല്‍കുന്നതിനായിരുന്നു സ്വച്ഛ്ഭാരത് പദ്ധതിയുടെ ആദ്യ ഊന്നല്‍. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കേരളമാണ് ഇക്കാര്യം ഏറ്റവും നന്നായി നിര്‍വ്വഹിച്ചതെന്ന് കണക്കുകളില്‍ വ്യക്തമാക്കുന്നു.

കേരളത്തില്‍ ഒരു ശൗചാലയം പോലുമില്ലാത്ത വീടുകള്‍ രണ്ട് ലക്ഷമാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ നേരത്തെ അറിയിച്ചിരുന്നത്. ഒറ്റമുറിയില്‍ കഴിയുന്നവരും അല്ലാത്തവരുമായ കുടുംബങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. മൂന്ന് വര്‍ഷത്തിനിടെ ഇവരില്‍ 82 ശതമാനം കുടുംബങ്ങള്‍ക്കും ശൗചാലയമായതായി റിപോര്‍ട്ടില്‍ പറയുന്നു. 10 കുടുംബങ്ങള്‍ക്ക് ഒരു ശൗചാലയം എന്ന നിലയിലാണ് ബിഹാറിലും ഉത്തര്‍പ്രദേശിലും പദ്ധതി പ്രാവര്‍ത്തികമാക്കിയത്. ഇരു സംസ്ഥാനങ്ങളിലും ശൗചാലയ സൗകര്യമില്ലെന്ന് കണ്ടെത്തിയ വീടുകളില്‍ 83 ശതമാവും ഇപ്പോഴും അതേപടിയാണെന്നും കണക്കുകള്‍ പറയുന്നു. ബിജെപി ഭരിക്കുന്ന രാജസ്ഥാനിലും സ്ഥിതി ദയനീയമാണ്. 25,000 ടോയ്ലറ്റുകളാണ് സംസ്ഥാനത്ത് നിര്‍മ്മിച്ചത്.

KCN

more recommended stories