കൊച്ചി: കൊച്ചി കായലില്‍ ദുരൂഹ സാഹചര്യത്തില്‍ മിഷേല്‍ ഷാജിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് എറണാകുളം മുളക്കുളം നോര്‍ത്ത് സ്വദേശി ഷാജി വര്‍ഗ്ഗീസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. 2015 മാര്‍ച്ച് അഞ്ചിനാണ് മിഷേലിനെ കാണാതായത്. തൊട്ടടുത്ത ദിവസം കൊച്ചി കായലില്‍ നിന്ന് മൃതദേഹം ലഭിച്ചു. ഏറെ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവിലാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടത്.
മാര്‍ച്ച് അഞ്ചിന് വൈകിട്ട് 6.15 ന് കലൂര്‍ പള്ളിയില്‍ പ്രാര്‍ത്ഥിച്ച ശേഷം ഗോശ്രീ പാലത്തിനടുത്തേക്ക് നടന്ന മിഷേല്‍ രാത്രി എട്ടുമണിയോടെ രണ്ടാം പാലത്തില്‍ നിന്ന് കായലില്‍ ചാടി ആത്മഹത്യ ചെയ്തുവെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഈ കഥ യുക്തിക്കോ വസ്തുതകള്‍ക്കോ കേസില്‍ ലഭ്യമായ തെളിവുകള്‍ക്കോ നിരക്കുന്നതല്ലെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. അന്വേഷണം ശരിയായ ദിശയിലല്ലെന്ന് അറിഞ്ഞപ്പോള്‍ തന്നെ ഡിജിപി ഇടപെടണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കിയിരുന്നെങ്കിലും ഫലം ഉണ്ടായില്ല.
more recommended stories
-
മഥുരയില്‍ തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങവെ ഭക്തര്‍ സഞ്ചരിച്ച ബസിന് തീപിടിച്ചു ഹരിയാനയില്‍ 8 പേര് വെന്തുമരിച്ചു
തങ്ങള്‍ വാടകയ്ക്ക് എടുത്ത ബസാണ് അപകത്തില്‍പ്പെട്ടതെന്നും.
-
വിദേശ സന്ദര്‍ശനത്തിനു ശേഷം മുഖ്യമന്ത്രി തിരിച്ചെത്തി; വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ എത്തിയത്സുരക്ഷാ ചുമതലയുള്ള പൊലീസുകാര്‍ മാത്രം
തിരുവനന്തപുരം, മുഖ്യമന്ത്രി പിണറായി വിജയന് വിദേശ സന്ദര്‍ശനത്തിനുശേഷം.
-
സ്കൂട്ടര്‍ യാത്രക്കാര്‍ വെള്ളത്തില്‍ കുടുങ്ങി: വീണ്ടും മുങ്ങി ചെര്‍ക്കള.
ചെര്‍ക്കള .ഇന്നലെ പെയ്ത മഴയില്‍ ചെളിവെള്ളം.
-
കേരള തീരത്ത് കടലാക്രമണത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത, കനത്ത മഴ; മത്സ്യതൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര.
Leave a Comment