ലോകകപ്പ്: ഇരട്ടഗോളുമായി പെനലോസ; ഇന്ത്യ പൊരുതിത്തോറ്റു

ദില്ലി: കൗമാര ലോകകപ്പില്‍ നിര്‍ണായക പോരിനിറങ്ങിയ ഇന്ത്യ അമേരിക്കന്‍ ശക്തികളായ കൊളംബിയയോട് പൊരുതിത്തോറ്റു (2-1). കളിച്ച രണ്ട് മത്സരങ്ങളിലും തോല്‍വിയറിഞ്ഞെങ്കിലും മികച്ച പ്രകടനം കാഴ്ചവെച്ചാണ് ഇന്ത്യന്‍ കൗമാരം കളം വിട്ടത്. 49-ാം മിനിറ്റില്‍ ജുവാന്‍ പെനലോസയാണ് ആതിഥേയരുടെ വലകുലുക്കി കൊളംബിയക്ക് മികച്ച തുടക്കം നല്‍കിയത്. ഒരു ഗോളിന് മുന്നിട്ട് നില്‍ക്കുകയായിരുന്ന കൊളംബിയക്കെതിരെ ഇന്ത്യ ഗോള്‍ നേടി സമനിലയിലെത്തിച്ചെങ്കിലും ഒരു മിനിറ്റിനുള്ളില്‍ കൊളംബിയ ലീഡുയര്‍ത്തി. ജീക്‌സന്‍ തൗനാജാം ആണ് ഇന്ത്യക്കായി 82-ാം മിനിറ്റില്‍ വലകുലുക്കിയത്. ടൂര്‍ണമന്റെിലെ ഇന്ത്യയുടെ ആദ്യ ഗോളാണിത്. 83-ാം മിനിറ്റില്‍ ജുവാന്‍ പെനലോസ തിരിച്ചടിച്ചു. മത്സരത്തില്‍ ഇന്ത്യ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഘാനയോട് തോറ്റ കൊളംബിയ ആദ്യ ജയം തേടിയാണ് പോരിനിറങ്ങിയത്. ആദ്യ രണ്ട് സ്ഥാനക്കാര്‍ അടുത്ത റൗണ്ടില്‍ യോഗ്യത ഉറപ്പിക്കുമ്പോള്‍ പ്രി ക്വാര്‍ട്ടറില്‍ മികച്ച നാല് മൂന്നാം സ്ഥാനക്കാര്‍ക്കും അവസരമുണ്ട്.

KCN

more recommended stories