വിദ്യാര്‍ത്ഥിനി മരിച്ച സംഭവം: രണ്ട് അധ്യാപികമാരെ പുറത്താക്കി

കൊല്ലം: കൊല്ലത്തു സ്‌കൂള്‍ കെട്ടിടത്തില്‍നിന്നു വീണു വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ കുറ്റക്കാരെന്ന് ആരോപിക്കപ്പെടുന്ന രണ്ട് അധ്യാപകരെയും സ്‌കൂളില്‍നിന്നു പുറത്താക്കി. കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളിലെ അധ്യാപകരായ സിന്ധു, ക്രസന്‍സ് എന്നിവരെയാണു പുറത്താക്കിയത്. വിദ്യാര്‍ഥിനിയുടെ പിതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ രണ്ട് അധ്യാപികമാര്‍ക്കെതിരേയും പോലീസ് കേസെടുത്തിരുന്നു. അത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് സിന്ധു, ക്രസന്‍സ് എന്നിവര്‍ക്കെതിരേ കേസ് എടുത്തിട്ടുള്ളത്. അധ്യാപികമാര്‍ ശകാരിച്ചതില്‍ മനംനൊന്താണു മകള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണ് പിതാവ് പോലീസിനോട് പറഞ്ഞത്. ആലാട്ടുകാവ് കെ.പി. ഹൗസില്‍ പ്രസന്നകുമാറിന്റെ മകള്‍ ഗൗരി (15) ആണു കഴിഞ്ഞ ദിവസം മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഒന്നരയോടെയാണ് ഗൗരി സ്‌കൂള്‍ കെട്ടിടത്തില്‍നിന്നു വീണത്. തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

KCN

more recommended stories