കണ്ണൂര്‍: ചെറുകുന്ന് പുന്നച്ചേരിയില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. തളിപ്പറമ്പ് ചവനപ്പുഴയിലെ കണ്ടത്തില്‍ ഹൗസില്‍ ആതിര (20) ആണ് മരിച്ചത്. തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതനില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി പൂവ്വം കാരക്കീല്‍ കോളനിയിലെ അക്ഷയ് (17)ക്കാണ് ഗുരുതരമായി പരിക്കേറ്റത്.
അക്ഷയെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാവേലി എക്സ്പ്രസില്‍ നിന്നാണ് ഇരുവരും വീണത്. നാട്ടുകാരും പോലീസും ഉടന്‍ ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആതിര വഴിമധ്യേ മരണപ്പെടുകയായിരുന്നു. ബുധനാഴ്ച രാവിലെ മുതല്‍ ഇരുവരെയും കാണാനില്ലായിരുന്നു. അന്വേഷിച്ചുവരുന്നതിനിടെയാണ് ട്രെയിനില്‍ നിന്നും വീണതായി കണ്ടെത്തിയത്. ആതിര ടിടിസി വിദ്യാര്‍ത്ഥിനിയാണ്. കണ്ണൂര്‍ സിസിആര്‍ബി എഎസ്ഐ കെ.മധുസൂദനന്റെയും തുളസിയുടെയും മകളാണ് ആതിര. സഹോദരന്: ജയദേവ്.
more recommended stories
-
ഡോക്ടർ ഹസീന ഹനീഫിന്റെ സേവനം കാസർകോട് വിൻടച്ച് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ എല്ലാ ദിവസവും
കാസർകോട്: ഇന്ത്യയിലും വിദേശത്തുമായി 25 വർഷത്തോളം സേവന.
-
ചേര്‍ത്തലയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു
ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് ഭാര്യയെ ഭര്‍ത്താവ്.
-
അഴിമതിക്കെതിരെ പോരാടിയവര്‍ ഇപ്പോള്‍ അഴിമതിക്കേസില്‍ പ്രതി’: കെജ്രിവാളിനെതിരെ മോദി
ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി.
-
ഹജ്ജ് ക്ലാസ്സും യാത്രയയപ്പും നല്കി മുസ്ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി
മൊഗ്രാല്‍ പുത്തൂര്‍ : മൊഗ്രാല്‍ പഞ്ചായത്ത്.
Leave a Comment