മലപ്പുറം: കൊടിഞ്ഞി ഫൈസല്‍ വധ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പരപ്പനങ്ങാടി കോടതിയിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. സഹോദരി ഭര്‍ത്താവ് അടക്കം 15 പേര്‍ക്കെതിരെയാണ് കുറ്റപത്രം. മതം മാറിയതാണ് ഫൈസലിനെ കൊലപ്പെടുത്താന്‍ കാരണമെന്ന് കുറ്റപത്രത്തില്‍ പൊലീസ് വ്യക്തമാക്കുന്നത്. 2016 നവംബര്‍ 19നാണ് കൊടിഞ്ഞി ഫാറൂഖ് നഗറിലെ കൃഷ്ണന് നായര്‍ പുല്ലാണി മീനാക്ഷി ദമ്പതികളുടെ മകന് അനില്‍കുമാര്‍ എന്ന ഫൈസല്‍ (32) കൊല്ലപ്പെട്ടത്. താനൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് ഓട്ടോയില്‍ പോവുകയായിരുന്ന ഫൈസല്‍, ഫാറൂഖ് നഗര്‍ അങ്ങാടിയിലാണ് വെട്ടേറ്റു മരിച്ചത്. ഫൈസല്‍ കുടുംബസമേതം മതംമാറിയതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നാണ് പൊലീസ് കേസ്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരീ ഭര്‍ത്താവടക്കം എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു.
more recommended stories
-
ഡോക്ടർ ഹസീന ഹനീഫിന്റെ സേവനം കാസർകോട് വിൻടച്ച് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ എല്ലാ ദിവസവും
കാസർകോട്: ഇന്ത്യയിലും വിദേശത്തുമായി 25 വർഷത്തോളം സേവന.
-
ചേര്‍ത്തലയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു
ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് ഭാര്യയെ ഭര്‍ത്താവ്.
-
അഴിമതിക്കെതിരെ പോരാടിയവര്‍ ഇപ്പോള്‍ അഴിമതിക്കേസില്‍ പ്രതി’: കെജ്രിവാളിനെതിരെ മോദി
ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി.
-
ഹജ്ജ് ക്ലാസ്സും യാത്രയയപ്പും നല്കി മുസ്ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി
മൊഗ്രാല്‍ പുത്തൂര്‍ : മൊഗ്രാല്‍ പഞ്ചായത്ത്.
Leave a Comment