കാസര്‍കോട്: ഇന്ധനവില വര്‍ദ്ധനവിനെതിരെ ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ വാഹനപണിമുടക്ക് പൂര്‍ണം. കെ എസ് ആര് ടി സി, സ്വകാര്യ ബസുകള്‍ ഉള്‍പെടെ വാഹനങ്ങളൊന്നും നിരത്തിലിറങ്ങാത്തതിനാല്‍ സാധാരണക്കാരുടെ ജനജീവിതത്തെ സാരമായി ബാധിച്ചു. ഏതാനും സ്വകാര്യ വാഹനങ്ങളും ബൈക്കുകളും മാത്രമാണ് ഓടുന്നത്.
അതേസമയം സ്കൂളുകള്‍ പ്രവര്‍ത്തിച്ചില്ല. സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാര്‍ കുറവായതിനാല്‍ ആളില്ലാ കസേരകളാണ് ദൃശ്യമായത്. പലയിടങ്ങളിലും സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞത് നേരിയ സംഘര്‍ഷത്തിന് കാരണമായി. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്താണ് സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞത്. കാസര്‍കോട് എസ് ഐ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സമരാനുകൂലികളെ വാഹനങ്ങള്‍ തടയുന്നതില്‍ നിന്നും പിന്തിരിപ്പിച്ചു.
എവിടെയും അക്രമ സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മുഴുവന്‍ സംഘടനകളും സമരത്തെ അനുകൂലിക്കുന്നതു കൊണ്ട് സമരം പൂര്‍ണമാണ്. കാസര്‍കോട് നഗരത്തില്‍ പണിമുടക്കിയ തൊഴിലാളികള്‍ പ്രകടനം നടത്തി.
more recommended stories
-
പ്ലേ ഓഫിലെത്തുന്ന രണ്ടാമത്തെ ടീമായി സഞ്ജുവിന്റെ രാജസ്ഥാന്;അടുത്ത ലക്ഷ്യം ടോപ് 2 ഫിനിഷ്
ഗുവാഹത്തി: ഐ പി എല്ലില്‍ ഡല്‍ഹി.
-
ടിപ്പര്‍ ലോറിയും ബസ്സും കൂട്ടിയിടിച്ച് ബസിന് തീപിടിച്ചു; ആറ് പേര്‍ക്ക് ദാരുണാന്ത്യം, 20 പേര്‍ക്ക് പരിക്ക്
അമരാവതി: ടിപ്പര്‍ ലോറിയും ബസ്സും കൂട്ടിയിടിച്ച്.
-
“മർഹബ” മഹല്ല് സ്വീകരണ സംഗമം സംഘടിപ്പിച്ചു
മാഹിനാബാദ് : മലബാർ ഇസ്ലാമിക് കോംപ്ലക്സ് അബ്ദുൽ.
-
സിബിഎസ്ഇ പത്ത്,പന്ത്രണ്ട് ക്ലാസ്സ് ഫലം: ചരിത്ര നേട്ടവുമായി വീണ്ടും സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്കൂള്‍
ദേളി:സിബിഎസ്ഇ പത്ത്,പന്ത്രണ്ട് ക്ലാസ്സ് ഫലം പ്രസിദ്ധീകരിച്ചപ്പോള്‍.
Leave a Comment