പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ഭീകരതയ്ക്ക് ഇരയായി മരിച്ച മധുവിന്റെ കുടുംബത്തിനെ മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശിച്ചു. ചീഫ് സെക്രട്ടറി പോള്‍ ആന്റണി, ആരോഗ്യമന്ത്രി കെ.കെ.ഷൈലജ, എം.ബി.രാജേഷ് എം.പി എന്നിവരും സംഘത്തിലുണ്ടായിരുന്നു. മധുവിനെ കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് കുടുംബാംഗങ്ങള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യം പരിഗണിക്കേണ്ടത് കോടതിയാണെന്നും എന്നാല്‍ എല്ലാ സഹായങ്ങളും നല്കാന് സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്കി. മധുവിന് നീതി ലഭിക്കാന്‍ എല്ലാം ചെയ്തിട്ടുണ്ട്. തുടര്‍ന്നും ഈ സഹകരണം പ്രതീക്ഷിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ന്ന് കുടുംബം നല്കിയ പരാതി മുഖ്യമന്ത്രി ഏറ്റുവാങ്ങി. തുടര്‍ന്ന് മുക്കാലിയില്‍ നടക്കുന്ന അവലോകന യോഗത്തില്‍ പങ്കെടുക്കാന്‍ മൂഖ്യമന്ത്രിയും സംഘവും അങ്ങോട്ട് പോയി.
more recommended stories
-
ഡോക്ടർ ഹസീന ഹനീഫിന്റെ സേവനം കാസർകോട് വിൻടച്ച് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ എല്ലാ ദിവസവും
കാസർകോട്: ഇന്ത്യയിലും വിദേശത്തുമായി 25 വർഷത്തോളം സേവന.
-
ചേര്‍ത്തലയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു
ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് ഭാര്യയെ ഭര്‍ത്താവ്.
-
അഴിമതിക്കെതിരെ പോരാടിയവര്‍ ഇപ്പോള്‍ അഴിമതിക്കേസില്‍ പ്രതി’: കെജ്രിവാളിനെതിരെ മോദി
ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി.
-
ഹജ്ജ് ക്ലാസ്സും യാത്രയയപ്പും നല്കി മുസ്ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി
മൊഗ്രാല്‍ പുത്തൂര്‍ : മൊഗ്രാല്‍ പഞ്ചായത്ത്.
Leave a Comment