പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനു കഴുത്ത് മുറിച്ച് കൊല്ലാന്‍ ശ്രമം; പ്രതിക്ക് എട്ടരവര്‍ഷം തടവ്

കാസര്‍കോട്: വിവാഹ അഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കഴുത്തുമുറിച്ചുകൊലപ്പെടുത്താന്‍ ശ്രമിക്കുകയും തടയാന്‍ ചെന്ന മകളെ അക്രമിക്കുകയും ചെയ്ത ശേഷം കഴുത്തുമുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച കേസിലെ പ്രതിയെ 8വര്‍ഷവും ഏഴുമാസവും തടവിനും കാല്‍ ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. തിരുവനന്തപുരം സ്വദേശിയും കാഞ്ഞങ്ങാട്, ആവിക്കര മുത്തപ്പന്‍ ക്ഷേത്രത്തിനടുത്ത് വാടക വീട്ടില്‍ താമസക്കാരനുമായ പുത്തന്‍ പുരയ്ക്കല്‍ റൊണാള്‍ഡ് ജോര്‍ജ്ജ് എന്ന രാജു (40) വിനെയാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) ശിക്ഷിച്ചത്.പിഴ സംഖ്യയില്‍ നിന്നു 20,000 രൂപ പരാതിക്കാരിക്കു നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. വിവിധ വകുപ്പുകളിലുള്ള ശിക്ഷ ഒന്നിച്ചു അനുഭവിച്ചാല്‍ മതിയെന്നു കോടതി വിധി പ്രസ്താവനയില്‍ പറഞ്ഞു. പിഴയടച്ചില്ലെങ്കില്‍ ഒന്നരവര്‍ഷം അധിക തടവനുഭവിക്കണം.2015 മാര്‍ച്ച് 28ന് ആണ് കേസിനാസ്പദമായ സംഭവം. നീലേശ്വരം ബങ്കളം ദിവ്യന്‍പാറയിലെ കാര്‍ത്യായനി(40), മകള്‍ കാവ്യ(17) എന്നിവരാണ്

KCN

more recommended stories