തൃശൂരില്‍ യുവതിയെ ഭര്‍ത്താവ് തീവച്ചുകൊന്നു; സംഭവം ആള്‍ക്കൂട്ടം നോക്കിനില്‍ക്കെ

തൃശൂര്‍ : ജനക്കൂട്ടം നോക്കിനില്‍ക്കെ തൃശൂരില്‍ ദലിത് യുവതിയെ ഭര്‍ത്താവ് തീകൊളുത്തി കൊലപ്പെടുത്തി. തൃശൂര്‍ ചെങ്ങാലൂര്‍ സ്വദേശി ജീതു (29) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിനു പിന്നാലെ ജീതുവിന്റെ ഭര്‍ത്താവ് മോനടി വിരാജ് ഒളിവില്‍ പോയി. ഞായറാഴ്ച കുടുംബശ്രീ യോഗത്തിനിടെയാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ ജീതുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചയോടെ മരണത്തിനു കീഴടങ്ങി.

വിരാജിനും ജീതുവിനുമിടയില്‍ ചില കുടുംബപ്രശ്‌നങ്ങളുണ്ടായിരുന്നതായി പറയുന്നു. വിവാഹമോചന നടപടികള്‍ തുടരുന്നതിനിടെയാണു കൊലപാതകം. വായ്പത്തുക കുടിശിക വരുത്തിയതിനെ തുടര്‍ന്ന് ജീതുവിനെ കുടുംബശ്രീ യോഗം ചര്‍ച്ചയ്ക്കായി വിളിപ്പിച്ചിരുന്നു. ഇതിനിടെ സ്ഥലത്തെത്തിയ വിരാജ് ജീതുവിന്റെ ദേഹത്ത് പെട്രോളൊഴിച്ചു തീകൊളുത്തുകയായിരുന്നു. സംഭവ സമയത്ത് പഞ്ചായത്ത് അംഗവും കുടുംബശ്രീ ഭാരവാഹികളും സ്ഥലത്തുണ്ടായിരുന്നെങ്കിലും അവരാരും അക്രമം തടയാന്‍ ഇടപെട്ടില്ല.ഇവരുടെ സാന്നിധ്യത്തില്‍ ജീതുവും വിരാജും തമ്മില്‍ വാക്കേറ്റവും തര്‍ക്കവുമുണ്ടായിട്ടും തടയാനോ രക്ഷിക്കാനോ ആരും ശ്രമിച്ചില്ലെന്നും ആക്ഷേപമുണ്ട്. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആശുപത്രിയിലെത്തിക്കാനും ആരും സഹായിച്ചില്ല. പൊള്ളലേറ്റ ജീതുവിനെ സ്വന്തം അച്ഛനെത്തിയാണ് ആശുപത്രിയിലേക്കു കൊണ്ടുപോയത്. ഓട്ടോയില്‍ കയറ്റാന്‍ പോലും ആരും സഹായിച്ചില്ലെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. യുവതിയുടെ മരണമൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.<

KCN

more recommended stories