ഹിന്ദുമതത്തെ ഏറ്റവും കൂടുതല്‍ ദ്രോഹിച്ചത് ബിജെപിയും ആര്‍എസ്എസും- ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതി

ആഗ്ര: രാജ്യത്ത് ബി.ജെ.പിയും ആര്‍.എസ്.എസും വര്‍ഗീയ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും അടുത്ത കാലത്തായി ഹിന്ദുമത ആശയങ്ങള്‍ക്ക് വലിയ അപകടമാണ് അവര്‍ വരുത്തിയതെന്നും ഹിന്ദുമതാചാര്യനും സ്വാതന്ത്യസമര സേനാനിയുമായ ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതി.. ഹിന്ദുമതത്തേക്കുറിച്ച് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന് ഒന്നുമറിയില്ലെന്നും ഇന്ത്യാ ടുഡേക്ക് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.ഇന്ത്യയില്‍ ജനിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്നാണ് മോഹന്‍ ഭഗവത് പറഞ്ഞത്. എന്നാല്‍ അമേരിക്കയിലോ ഇംഗ്ലണ്ടിലോ ഹിന്ദു മാതാപിതാക്കള്‍ക്ക് ജനിക്കുന്ന കുട്ടികളേക്കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞില്ല -ശങ്കരാചാര്യര്‍ പറഞ്ഞു.

ബി.ജെ.പി നേതാക്കളാണ് രാജ്യത്തെ പ്രധാന ബീഫ് കയറ്റുമതിക്കാരില്‍ പലരും. എന്നാല്‍ അവര്‍ തന്നെയാണ് ഗോവധത്തിനെതിരെ പ്രവര്‍ത്തിക്കുന്നതും. അവര്‍ തന്നെയാണ് ബീഫ് കയറ്റുമതി ഇന്ത്യയുടെ മുഖത്തേറ്റ കളങ്കമാണെന്നും പറയുന്നതും. ഇത് പാര്‍ട്ടിയുടെ ഇരട്ടത്താപ്പാണ്- അദ്ദേഹം പറഞ്ഞു. ബി.ജെ.പി 2014 ലെ തിരഞ്ഞെടുപ്പ് കാലത്ത് നല്‍കിയിട്ടുള്ള ഏതെങ്കിലും വാഗ്ദാനങ്ങള്‍ അവര്‍ പാലിക്കാന്‍ തയ്യാറായിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. രാജ്യത്തെ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കിയോ?, പ്രഖ്യാപിച്ചതു പോലെ പാവങ്ങള്‍ക്ക് 15 ലക്ഷം വീതം നല്‍കിയോ?, അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിച്ചോ?- ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഉത്തരം നല്‍കാന്‍ കഴിയാത്ത ചോദ്യങ്ങളാണ് ഇവയെന്നും അദ്ദേഹം പറഞ്ഞു.

KCN

more recommended stories