ന്യൂഡല്‍ഹി: പ്രധനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ യാത്രാ ചിലവ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ കമ്മീഷന് രംഗത്ത്. പ്രധാനമന്ത്രിയുടെ യാത്രകള്‍ സംബന്ധിച്ച വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ സാധിക്കില്ലെന്ന് എയര്‍ ഇന്ത്യയുടെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വ്യക്തമാക്കിയിരുന്നു. ഇതിനെ തള്ളിക്കൊണ്ടാണ് വിവരാവകാശ കമ്മീഷന്റെ പുതിയ നടപടി.
പൊതുഖജനാവിലെ പണം ഉപയോഗിച്ചു കൊണ്ടാണ് പ്രധാനമന്ത്രി വിദേശയാത്രകള്‍ നടത്തുന്നതെന്നും, അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ യാത്രയ്ക്ക് ചെലവായ പണം എത്രയെന്നറിയാന്‍ പൊതുജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും കമ്മീഷന് പറഞ്ഞു.
എന്നാല്‍ പ്രധാനമന്ത്രി സന്ദര്‍ശിച്ച സ്ഥലങ്ങള്‍, യാത്ര ചെയ്ത തീയതികള്‍, ചെലവഴിച്ച സമയം തുടങ്ങിയ വിവരങ്ങള്‍ വിവരാവകാശമനുസരിച്ച് പരസ്യപ്പെടുത്താന്‍ സാധിക്കില്ലെന്ന് വിവരാവകാശ കമ്മീഷന് അംഗം അമിതാവ ഭട്ടാചാര്യ അറിയിച്ചു. എന്നാല്‍, പ്രധാനമന്ത്രി നടത്തിയ വിദേശയാത്രകളും സന്ദര്‍ശിച്ച കാലയളവും, സ്ഥലവും സംബന്ധിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത വിവരങ്ങള്‍ പുറത്തുവിടാമെന്നും ഭട്ടാചാര്യ അഭിപ്രായപ്പെട്ടു.
ലോകേഷ് ബാത്രയെന്നയാളാണ് വിവരാവകശം നിയമപ്രകാരം 2016-17 വര്‍ഷത്തില്‍ മോദി നടത്തിയ വിദേശ യാത്രകള്‍, തീയതികള്‍, സ്ഥലങ്ങള്‍, സന്ദര്‍ശനം നടത്തിയ കാലയളവ് യാത്ര ചെലവുകള്‍ തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടത്.
more recommended stories
-
ഡോക്ടർ ഹസീന ഹനീഫിന്റെ സേവനം കാസർകോട് വിൻടച്ച് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ എല്ലാ ദിവസവും
കാസർകോട്: ഇന്ത്യയിലും വിദേശത്തുമായി 25 വർഷത്തോളം സേവന.
-
ചേര്‍ത്തലയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു
ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് ഭാര്യയെ ഭര്‍ത്താവ്.
-
അഴിമതിക്കെതിരെ പോരാടിയവര്‍ ഇപ്പോള്‍ അഴിമതിക്കേസില്‍ പ്രതി’: കെജ്രിവാളിനെതിരെ മോദി
ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി.
-
ഹജ്ജ് ക്ലാസ്സും യാത്രയയപ്പും നല്കി മുസ്ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി
മൊഗ്രാല്‍ പുത്തൂര്‍ : മൊഗ്രാല്‍ പഞ്ചായത്ത്.
Leave a Comment