സഹോദരങ്ങളെ പീഡിപ്പിച്ച കേസില്‍ വിദ്യാര്‍ത്ഥി പിടിയില്‍

അടൂര്‍: പന്ത്രണ്ടുകാരിയെ ഒരു വര്‍ഷം മുമ്പ് ലൈംഗികമായി പീഡിപ്പിക്കുകയും അവളുടെ അനുജനെ പ്രകൃതി വിരുദ്ധ ലൈഗിക പീഡനം നടത്തുകയും ചെയ്ത കേസില്‍ ബന്ധു അറസ്റ്റില്‍. പന്നിവിഴ ആനന്ദപ്പള്ളി സ്രാമ്ബിക്കല്‍ വീട്ടില്‍ സ്റ്റെജിന്‍ ബാബു (19)വിനെയാണ്അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മംഗലാപുരത്ത് ഫിസിയോ തെറാപ്പി കോഴ്സ് വിദ്യാര്‍ത്ഥിയാണ്.

പൊലീസ് പറയുന്നതിങ്ങനെ: പീഡനത്തിനിരയായ സഹോദരങ്ങളുടെ മാതാവിന്റെ ജ്യേഷ്ഠത്തിയുടെ മകനാണ് സ്റ്റെജിന്‍. അടൂര്‍ പന്നിവിഴയിലാണ് കുട്ടികളുടെ മാതാവിന്റെ വീട്. ഇതിനു സമീപം വാടകവീട്ടില്‍ താമസിക്കുമ്‌ബോഴാണ് 2016 ഒക്ടോബറിലും അതിനു മുമ്ബ് ഈസ്റ്റര്‍ സമയത്തും പീഡനം നടക്കുന്നത്. വിവരം പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്ന് കഴുത്തില്‍ കത്തി വച്ച് ഭീഷണിപ്പെടുത്തി. പെണ്‍കുട്ടിയും കുടുംബവും ഇപ്പോള്‍ കോഴിക്കോട്ടാണ് താമസിക്കുന്നത്. പിതാവ് വിദേശത്താണ്.

സ്റ്റെജിന്‍ ബാബുവിന്റെയും പരാതിക്കാരുടെയും കുടുംബങ്ങള്‍ തമ്മില്‍ വസ്തുതര്‍ക്കമുണ്ടായിരുന്നു. അടൂര്‍ ഡി.വൈ.എസ്.പി ആര്‍. ജോസ്, സി.ഐ എന്നിവരെ കൂടാതെ എസ്.ഐ ലീലാമ്മ, എ.എസ്.ഐ മാരായ രതീഷ്, സജീവ്, എസ്.സി.പി.ഒ ബിജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേസന്വേഷണം.

KCN

more recommended stories