ദേശീയപാതയില്‍ പെരിയ ബസ് സ്റ്റോപ്പിനു സമീപം വാഹനങ്ങളുടെ കൂട്ടയിടി; 15 പേര്‍ക്ക് പരിക്കേറ്റു

കാസര്‍കോട് : ശനിയാഴ്ച്ച രാവിലെയായിരുന്നു പെരിയയില്‍ വാഹങ്ങളുടെ കൂട്ടയിടി ഉണ്ടായത്. ടാങ്കര്‍ ലോറി, കാര്‍, സ്വകാര്യബസ് എന്നിവയാണ് അപകടത്തില്‍പ്പെട്ടത്.എതിരെ വരികയായിരുന്ന കാറിനെ കണ്ട് റോഡില്‍നിന്നു വെട്ടിക്കാന്‍ ശ്രമിച്ച ടാങ്കര്‍ ലോറി റോഡില്‍നിന്നു തെന്നി ദിശമാറി സ്റ്റോപ്പില്‍ നിര്‍ത്തി ആളെക്കയറ്റുകയായിരുന്ന സ്വകാര്യബസില്‍ ചെന്നിടിക്കുകയായിരുന്നു.അതേസമയം കാറും ലോറിയില്‍ ചെന്നിടിച്ചു. കോഴിക്കോടു നിന്നു മംഗളൂരുവിലേക്കു പോകുകയായിരുന്നു ടാങ്കര്‍ ലോറി, കാസര്‍കോട് ഭാഗത്തുനിന്നു കാഞ്ഞങ്ങാട് ഭാഗത്തേക്കു വരികയായിരുന്ന ബസും കാറുമാണ് അപകടത്തില്‍പ്പെട്ടത്.
ലോറി ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശി കണ്ണന്‍ (34), ബസ് യാത്രക്കാരായ ആയമ്പാറയിലെ മേരി (66), ബന്ധു ശാലിനി (12), കുണിയയിലെ അഷ്‌റഫ് (20), പെരയ ബസാറിലെ രാജീവന്‍(34), ബാലകൃഷ്ണന്‍(53), പ്രജിത്ത്(19), മൈലാട്ടിയിലെ സ്‌നേഹ(23), കൂടാനത്തെ ഷീബ(31), പെരിയയിലെ രമ്യ(37), കുണിയയിലെ യൂസഫ്(51), പൊയിനാച്ചിയിലെ ഗിരീഷ്(33), കൊളത്തൂരിലെ ചന്ദ്രാവതി(43), രഞ്ജിത്(28), ബസ് ക്ലീനര്‍ നെല്ലിത്തറയിലെ ഗോപാലന്‍ എന്നിവര്‍ക്കാണു പരുക്കേറ്റത്. ഇവരെ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെത്തുടര്‍ന്നു ദേശീയപാതയില്‍ ഭാഗികമായി ഗതാഗതം തടസപ്പെട്ടു. ബേക്കല്‍ പൊലീസ് സ്ഥലത്തെത്തി. ക്രെയിന്‍ ഉപയോഗിച്ച് അപകടത്തില്‍പ്പെട്ട ടാങ്കര്‍ ദേശീയപാതയില്‍ നിന്നു മാറ്റി.വന്‍ അപകടം തന്നെ ഉണ്ടായേക്കാവുന്ന സാഹചര്യമായിരുന്നു പെരിയാല്‍ ഉണ്ടായത്.വാഹങ്ങളുടെ കൂട്ടയിടി നടന്നപ്പോള്‍ ബസ്സിലും, ബസ്റ്റോപ്പിലും,പരിസരങ്ങളിലും ഉള്ളവര്‍ ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെടുകയായിരുന്നു.

KCN

more recommended stories