നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങള്‍ കാണാന്‍ പള്‍സര്‍ സുനിക്ക് അനുമതി

അങ്കമാലി: നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക തെളിവായ വീഡിയോ ദൃശ്യങ്ങള്‍ കാണാന്‍ കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിക്ക് കോടതിയുടെ അനുമതി. കോടതിയുടെ സാന്നിദ്ധ്യത്തില്‍ അഭിഭാഷകനൊപ്പം ദൃശ്യങ്ങള്‍ കാണാനാണ് അനുമതി. കൂടാതെ കേസിലെ പ്രതികളും അഭിഭാഷകരുമായ പ്രദീഷ് ചാക്കോ, രാജു ജോസഫ് എന്നിവരുടെ വിടുതല്‍ ഹര്‍ജിയിലും വനിതാ ജഡ്ജിയെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് നടി സമര്‍പ്പിച്ച ഹര്‍ജിയിലും വാദം പൂര്‍ത്തിയായി. ജൂണ്‍ 18ന് ഈ ഹര്‍ജികളില്‍ വിധി പറയും.

2017 ഫെബ്രുവരി പതിനേഴിനാണ് നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ചത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ മുഖ്യസൂത്രധാരന്‍ നടന്‍ ദിലീപാണെന്നാണ് പ്രോസിക്യൂഷന്‍ ആരോപിക്കുന്നത്. നടിയുടെ മുന്‍ ഡ്രൈവര്‍ കൂടിയായ പള്‍സര്‍ സുനി ഓടുന്ന വാഹനത്തിനുള്ളില്‍ നടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം നടിയെ കാക്കനാട് ഭാഗത്ത് ഇറക്കിവിടുകയും ചെയ്തു എന്നാണ് കേസ്.

KCN

more recommended stories