കാസര്‍കോട്: ഹൃദയശസ്ത്രക്രിയക്കു ശേഷം കോമയിലായ കാസര്‍കോട് വിദ്യാഭ്യാസ ജില്ലാ ഓഫീസിലെ ക്ലര്‍ക്ക് മരിച്ചു. കൊല്ലം സ്വദേശിയും കാഞ്ഞങ്ങാട്ട് ബിഎസ്എന്‍എല്‍ ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ ഷിബുലാല്‍ (37) ആണ് മരിച്ചത്. ഇക്കഴിഞ്ഞ മെയ് എട്ടിനായിരുന്നു പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഷിബുലാല്‍ ഹൃദയശസ്ത്രക്രിയക്ക് വിധേയനായത്. ശസ്ത്രക്രിയക്കു ശേഷമുണ്ടായ ആഘാതത്തെ തുടര്‍ന്നാണ് കോമയിലായത്. ഒരു മാസത്തോളമായി കോമയിലായിരുന്ന ഷിബുലാലിനെ ന്യൂറോ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും വെള്ളിയാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. മൃതദേഹം കൊല്ലത്തേക്ക് കൊണ്ടുപോയി. ഭാര്യ: തൃക്കരിപ്പൂര്‍ സ്വദേശിനിയും കാസര്‍കോട് താലൂക്ക് ഓഫീസിലെ ക്ലര്‍ക്കുമായ രജനി. രണ്ടു വര്‍ഷം മുമ്പായിരുന്നു വിവാഹം.
more recommended stories
-
ഡോക്ടർ ഹസീന ഹനീഫിന്റെ സേവനം കാസർകോട് വിൻടച്ച് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ എല്ലാ ദിവസവും
കാസർകോട്: ഇന്ത്യയിലും വിദേശത്തുമായി 25 വർഷത്തോളം സേവന.
-
ചേര്‍ത്തലയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു
ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് ഭാര്യയെ ഭര്‍ത്താവ്.
-
അഴിമതിക്കെതിരെ പോരാടിയവര്‍ ഇപ്പോള്‍ അഴിമതിക്കേസില്‍ പ്രതി’: കെജ്രിവാളിനെതിരെ മോദി
ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി.
-
ഹജ്ജ് ക്ലാസ്സും യാത്രയയപ്പും നല്കി മുസ്ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി
മൊഗ്രാല്‍ പുത്തൂര്‍ : മൊഗ്രാല്‍ പഞ്ചായത്ത്.
Leave a Comment