ലൈഫ് ജാക്കറ്റില്ലാതെ മത്സ്യബന്ധനം; കാല്‍ലക്ഷം മുതല്‍ രണ്ടരലക്ഷം വരെ പിഴ

കാഞ്ഞങ്ങാട്: ഇന്ന് മുതല്‍ ലൈഫ് ജാക്കറ്റില്ലാതെ മത്സ്യബന്ധനത്തിനായി കടലില്‍ ഇറങ്ങിയാല്‍ ഫിഷറീസ് വകുപ്പ് വള്ളം പിടിച്ചെടുത്ത് ഉടമക്കെതിരെ കേസെടുക്കുകയും 25000 രൂപ മുതല്‍ രണ്ടരലക്ഷം രൂപ വരെ പിഴയും ഈടാക്കും. പൊന്നാനി അഴിമുഖത്ത് ഉണ്ടായ അപകടത്തില്‍ രണ്ട് മത്സ്യത്തൊഴിലാളികള്‍ മരണപ്പെട്ടതിനെ തുടര്‍ന്നാണ് നിയമം കര്‍ശനമാക്കാന്‍ ഫിഷറീസ് വകുപ്പ് തീരുമാനിച്ചത്.
കെഎംഎഫ്ആര്‍ ആക്ട് പ്രകാരമാണ് വള്ളം ഉടമകള്‍ക്കെതിരെ പോലീസ് കേസെടുക്കുക. കടലില്‍ മത്സ്യത്തൊഴിലാളികള്‍ അപകടത്തില്‍ പെട്ട് മരണപ്പെടാന്‍ പ്രധാന കാരണം ലൈഫ്ജാക്കറ്റില്ലാത്തതാണെന്ന് ഫിഷറീസ് അധികൃതര്‍ പറഞ്ഞു. ജാക്കറ്റില്ലാതെ കടലില്‍ ഇറങ്ങുന്നവരെ കണ്ടാല്‍ പോലീസ്, കോസ്റ്റല്‍ പോലീസ്, ഫിഷറീസ് അധികൃതരെ അറിയിക്കണമെന്നും ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കി.
ഒരു ജീവന്‍ തന്നെ രക്ഷിക്കുന്നതിനുള്ള ലൈഫ്ജാക്കറ്റിന് കേവലം 1355 രൂപ മാത്രമാണ് വില. മത്സ്യഫെഡിന്റെ വ്യാസസ്റ്റോര്‍ മുഖേന ജാക്കറ്റുകള്‍ വില്‍പ്പനക്കെത്തിയിട്ടുണ്ട്.

KCN

more recommended stories