ബന്ദിപ്പൂര്‍ യാത്രാനിരോധനം തുടരുമെന്ന് കര്‍ണാടകം

ബെഗളൂരു: ബന്ദിപ്പൂര്‍ യാത്രാനിരോധനം ഒഴിവാക്കാന്‍ കഴിയില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍. ബന്ദിപ്പൂര്‍ വന്യജീവി സങ്കേതം വഴിയുളള രാത്രിയാത്രാ അനുവദിക്കില്ലെന്നും വനമേഖലയില്‍ മേല്‍പ്പാലം പ്രായോഗികമല്ലെന്നും മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി വ്യക്തമാക്കി.ബന്ദിപ്പുര്‍ വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇപ്പോള്‍ അത് വീണ്ടും ഉയര്‍ന്നുവരുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. സര്‍ക്കാര്‍ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ബന്ദിപ്പുര്‍ വനത്തിലൂടെയുള്ള ദേശീയപാത 212 ലൂടെയുള്ള യാത്രയ്ക്ക് രാത്രി ഒമ്ബതുമുതല്‍ രാവിലെ ആറുവരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. രാത്രിയാത്രാ നിരോധനം നീക്കുന്നതിനും റോഡിന്റെ വീതികൂട്ടുന്നതിനും പിന്തുണ തേടി കേന്ദ്ര സര്‍ക്കാര്‍ കര്‍ണാടകത്തിന് കത്ത് നല്‍കിയിരുന്നു. കര്‍ണാടക ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് സെക്രട്ടറി വൈ.എസ്.മാലിക്കാണ് കത്ത് നല്‍കിയത്. അടിയന്തിരമായി ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ ജൂലായ് 21 ന് അയച്ച കത്തില്‍ കര്‍ണാടകത്തോട് ആവശ്യപ്പെട്ടിരുന്നു. ഏറെക്കാലമായുള്ള കേരളത്തിന്റെ ആവശ്യമാണിത്.തീരുമാനം കേന്ദ്രത്തെ അറിയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇതോടെ 460 കോടി ചെലവ് വരുന്ന പുതിയ പദ്ധതി നിര്‍ദേശത്തില്‍ പ്രതീക്ഷയര്‍പ്പിച്ച കേരളത്തിന് കനത്ത തിരിച്ചടിയായി.

KCN

more recommended stories