15 വര്‍ഷം ഗുഹയിലടച്ചിട്ട് ലൈംഗിക പീഡനം; വ്യാജവൈദ്യന് പതിനഞ്ച് വര്‍ഷം കഠിന തടവ്

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ദുര്‍മന്ത്രവാദി യുവതിയെ ഗുഹയിലടച്ച് പീഡിപ്പിച്ചത് പതിനഞ്ച് വര്‍ഷം. പതിമൂന്നാമത്തെ വയസില്‍ ചികിത്സക്കായ് വീട്ടുകാര്‍ തന്നെയാണ് വ്യാജവൈദ്യന്‍ കൂടിയായ ജാഗോ എന്നയാളുടെ അടുത്ത് കുട്ടിയെ എത്തിച്ചത്. കുട്ടിയെ അവിടെ നിര്‍ത്തിയ ശേഷം വീട്ടുകാര്‍ തിരിച്ചു പോവുകയും കുറച്ച് നാളുകള്‍ക്ക് ശേഷം അവളെ കാണാതാകുകയും ചെയ്തു. ജക്കാര്‍ത്തയിലെ ഒരിടത്ത് അവള്‍ക്ക് പണി ശരിയായെന്നും പിന്നീട് യുവതിയെ കുറിച്ച് വിവരങ്ങളൊന്നും കിട്ടിയില്ലന്നുമാണ് വീട്ടുകാരോട് ഇയാള്‍ പറഞ്ഞത്.

വീട്ടില്‍ നിന്നുമാറ്റി ഒരു ഗുഹയില്‍ അടച്ചിട്ടു ജാഗോ യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തുകയായിരുന്നു. ഒരു ജിന്ന് തന്റെ കൂടെയുണ്ടെന്നും താനെവിടെ പോയാലും ജിന്ന് തന്നെ പിടികൂടുമെന്നും പറഞ്ഞു യുവതിയെ വിശ്വസിപ്പിച്ചു. ഇത് ഭയന്ന പെണ്‍കുട്ടി കഴിഞ്ഞ പതിനഞ്ച് വര്‍ഷങ്ങളായി ഗുഹയ്ക്ക് പുറത്തിറങ്ങാന്‍ ശ്രമിക്കാതെ അതിനുള്ളില്‍ തന്നെ കഴിയുകയായിരുന്നു

കഴിഞ്ഞ ദിവസമാണ് കാര്യങ്ങള്‍ പുറത്തറിയുന്നതും പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുന്നതും. ഇയാളെ ലൈംഗിക ചൂഷണത്തിനും, കുട്ടികള്‍ക്കെതിരെയുള്ള ചൂഷണത്തിനും പതിനഞ്ച് വര്‍ഷത്തെ കഠിന തടവിനു വിധിച്ചു.

KCN

more recommended stories