സൂപ്പര്‍ മാര്‍ക്കറ്റില്‍ കവര്‍ച്ച: മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ വന്‍ കവര്‍ച്ച. ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങളും പണവും നഷ്ടപ്പെട്ടുവെന്നാണ് വിവരം. വ്യാഴാഴ്ച ഹര്‍ത്താലായതിനാല്‍ സൂപ്പര്‍ മാര്‍ക്ക് വൈകിട്ട് ആറിന് ശേഷമാണ് തുറന്നത്. അപ്പോഴാണ് കവര്‍ച്ച നടന്നുവെന്ന കാര്യം ബോധ്യമായത്.

വ്യാഴാഴ്ച രാത്രിയാണ് മോഷണം നടന്നിരിക്കുന്നത്. സിഐ ആര്‍.വിജയന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കടയുടെ ജനല്‍ അറുത്തുമാറ്റിയാണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്. കടയ്ക്കുള്ളിലെ സിസിടിവി മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. അന്വേഷണം തുടരുകയാണ്.

രണ്ടംഗ സംഘമാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഹര്‍ത്താലിന്റെ തലേരാത്രി 11.30 ന് മോഷ്ടാക്കള്‍ കടയുടെ വലതു ഭാഗത്തുള്ള ഇരുമ്ബ് ജന്നല്‍ അറുത്തുമാറ്റുകയും 2.30 ഓടെ ഒരാള്‍ തലമുടി കെട്ടി ഗ്ലൗസും ധരിച്ച് കടയ്ക്കുള്ളില്‍ കടന്നുവെന്നും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പൂലര്‍ച്ചെ 3.45 ഓടെയാണ് രണ്ടംഗ സംഘം മടങ്ങിയത്.

KCN

more recommended stories