ഐ എം സി സി കുവൈറ്റ് ടേബിള്‍ ടോക്ക് സംഘടിപ്പിച്ചു

കുവൈറ്റ്: ഇന്ത്യന്‍ മതേതരത്വത്തിന് തീരാകളങ്കമായി വര്‍ഗീയ ഫാസിസ്റ്റു ശക്തികള്‍ ബാബ്റി മസ്ജിദ് തകര്‍ത്തതിന്റെ ഇരുപത്തി ആറാം വാര്‍ഷികദിനത്തില്‍ ഐ എന്‍ എല്‍ സംസ്ഥാന കമ്മിറ്റി ഫാസിസത്തിനെതിരെ ജനകീയ സദസ്സ് എന്ന ക്യാമ്പയിന്റെ ഭാഗമായി ഐ എം സി സി കുവൈറ്റ് കമ്മിറ്റി ഫാസിസ്റ്റു ഭീകരതയ്‌ക്കെതിരെ മതേതര മുന്നേറ്റം എന്ന തലക്കെട്ടില്‍ ടേബിള്‍ ടോക്ക് സംഘടിപ്പിച്ചു. കേവലം ഒരു പള്ളി തകര്‍ക്കപ്പെട്ടു എന്നതിനപ്പുറത് ഇന്ത്യ ലോകത്തിനു തന്നെ മാതൃകയായി ഉയര്‍ത്തിപ്പിടിച്ച ബഹുസ്വരതക്കു തന്നെ ഉണ്ടായ തകര്‍ച്ചയും രാജ്യത്തിനു തന്നെ അപമാനമായിരുന്നുവെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ അധികാരം പിടിച്ചെടുക്കുന്നതിനു വേണ്ടി ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കാനും കലാപങ്ങള്‍ ഉണ്ടാക്കി അതിലൂടെ സാമൂഹ്യ വ്യവസ്ഥയെ തകര്‍ക്കാനാണ് സംഘപരിവാര്‍ ശക്തികള്‍ ശ്രമിക്കുന്നതെന്നും, വ്യത്യസ്ത വീക്ഷണങ്ങളും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും മതേതര സംഘടനകളുടെ കൂടിച്ചേരല്‍ അനിവാര്യമാണെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു, ബാബ്റി ദിനം അനുസ്മരിക്കുമ്പോള്‍ അതിനു വേണ്ടി ഏറ്റവും അധികം ശബ്ദിച്ച ഇബ്രാഹിം സുലൈമാന്‍ സേട്ടിനെ മറക്കാന്‍ പറ്റില്ലെന്നും ഇന്ത്യയില്‍ ഫാസിസ്റ്റു ശക്തികള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ ശബ്ദിച്ച വ്യക്തിയായിരുന്നു അദ്ദേഹം എന്നും യോഗം അനുസ്മരിച്ചു.

ഐ എം സി സി കുവൈറ്റ് കമ്മിറ്റി പ്രസിഡണ്ട് ഹമീദ് മധൂറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സെമിനാര്‍ കേരള സര്‍ക്കാരിന്റെ പ്രവാസി ക്ഷേമ നിധി ബോര്‍ഡ് ഡയറക്ടര്‍ എന്‍ അജിത് കുമാര്‍ ( കല ) ഉദ്ഘാടനം ചെയ്തു. ഐ എം സി സി ജി സി സി ചെയര്‍മാന്‍ സത്താര്‍ കുന്നില്‍ മോഡറേറ്റര്‍ ആയിരുന്നു. ലോക കേരള സഭ അംഗം ബാബു ഫ്രാന്‍സിസ് ( എന്‍ സി പി ), ഹമീദ് കേളോത്, ഹരീഷ് തൃപ്പൂണിത്തറ ( ഒ ഐ സി സി ) മുഹമ്മദ് അലി ( കെ എം സി സി ), ഹുമയൂണ്‍, സലിം പൊന്നാനി ( പി സി എഫ് ), അഷ്റഫ് ബി സി (ഐ എം സി സി ) സുദന്‍ ആവിക്കര തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. ശരീഫ് താമരശ്ശേരി ഉപസംഹാര പ്രസംഗം നടത്തി, ശരീഫ് കൊളവയല്‍ സ്വാഗതവും, അബൂബക്കര്‍ എ. ആര്‍ നഗര്‍ നന്ദിയും പറഞ്ഞു. ഖാലിദ് ബേക്കല്‍, അന്‍വര്‍ തച്ചംപൊയില്‍, മുനീര്‍ കൂളിയങ്കാല്‍, ജാഫര്‍ പള്ളം, കുഞ്ഞമ്മദ് അതിഞ്ഞാല്‍, റഷീദ് ഉപ്പള, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

KCN

more recommended stories